മനുഷ്യത്വ രഹിത നാടുകടത്തൽ: രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്, 'മന്ത്രിയുടെ ന്യായീകരണം അംഗീകരിക്കില്ല'

Published : Feb 07, 2025, 08:59 AM ISTUpdated : Feb 07, 2025, 09:00 AM IST
മനുഷ്യത്വ രഹിത നാടുകടത്തൽ: രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്, 'മന്ത്രിയുടെ ന്യായീകരണം അംഗീകരിക്കില്ല'

Synopsis

പിസിസികളുടെ നേതൃത്വത്തിൽ സംസ്ഥാന, ജില്ലാ ആസ്ഥാനങ്ങളിൽ ഇന്ന് പ്രതിഷേധിക്കാനാണ് നിർദ്ദേശം. 

ദില്ലി : അമേരിക്കയിൽ നിന്ന് ഇന്ത്യക്കാരെ മനുഷ്യത്വ രഹിതമായി നാട് കടത്തിയതിൽ കൂടുതൽ ശക്തമാക്കാൻ പ്രതിപക്ഷം. രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തു. പിസിസികളുടെ നേതൃത്വത്തിൽ സംസ്ഥാന, ജില്ലാ ആസ്ഥാനങ്ങളിൽ ഇന്ന് പ്രതിഷേധിക്കാനാണ് നിർദ്ദേശം. 

ഇന്ത്യക്കാരെ മനുഷ്യത്വരഹിതമായി അമേരിക്ക നാടുകടത്തിയെന്നാരോപിച്ച് പാ‍ർലമെൻറിൽ ഇന്നലെ ശക്തമായ പ്രതിഷേധം ഉയർന്നു. ബഹളം കാരണം രാജ്യസഭയും ലോക്സഭയും ആദ്യ ഘട്ടത്തിൽ നിറുത്തിവയ്ക്കേണ്ട വന്നു. തുടർന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വിശദീകരണം നൽകിയെങ്കിലും, തൃപ്തരാകാതെ പ്രതിപക്ഷം കൂടുതൽ ശക്തമായി പ്രതിഷേധമുയർത്തി. വിദേശകാര്യമന്ത്രി അമേരിക്കൻ നടപടിയെ പാർലമെന്റിൽ ന്യായീകരിക്കുകയാണ് ചെയ്തതെന്നാരോപിച്ചും പിന്നാലെ പ്രതിഷേധമുണ്ടായി. 

'നാടുകടത്തപ്പെട്ടവരുടെ വേദന മനസിലാക്കണം', വിദേശകാര്യമന്ത്രിയുടെ വിശദീകരണത്തിൽ തൃപ്തരാകാതെ പ്രതിപക്ഷം,പ്രതിഷേധം

ഇന്നും പാർലമെൻറിൽ പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വിദേശകാര്യമന്ത്രി എസ് ജയശങ്കറിൻറെ പ്രസ്താവന തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങി പോയിരുന്നു. ലോക്സഭ നടപടികൾ ഇന്നലെ ബഹളം കാരണം സ്തംഭിച്ചു. കൈയ്യും കാലും കെട്ടിയിട്ട് നാല്പതു മണിക്കൂർ നീണ്ട ഇന്ത്യക്കാരുടെ ദുരിത യാത്ര വിദേശകാര്യമന്ത്രി ന്യായീകരിച്ചത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.

പ്രധാനമന്ത്രിയുടെ അറിവോടെയാണ് നാടുകടത്തൽ നടന്നതെന്ന് വ്യക്തമായിരിക്കെ നരേന്ദ്ര മോദി വിശദീകരണം നൽകണം എന്നും ആവശ്യപ്പെടുമെന്ന് നേതാക്കൾ അറിയിച്ചു. ചില രാജ്യങ്ങളുടെ വ്യോമമേഖലയിലൂടെ പറക്കാൻ അനുമതി നിഷേധിച്ചത് കാരണം നാല്പതു മണിക്കൂർ എടുത്ത് വളഞ്ഞ വഴിയാണ് അമേരിക്കൻ വിമാനം അമൃത്സറിൽ എത്തിയത്. സ്ത്രീകളെ വിലങ്ങുവച്ചില്ലെന്ന വിദേശകാര്യമന്ത്രിയുടെ വാദവും തിരിച്ചെത്തിയവർ തള്ളിക്കളഞ്ഞു. ഇന്ത്യക്കാരെ കൊണ്ടു വന്ന രീതിയിൽ വൻ അമർഷം പുകയുമ്പോഴും കേന്ദ്ര സർക്കാർ അമേരിക്കയെ പിണക്കാതെ പക്ഷം പിടിക്കുകയാണ്. 

 


PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അന്നെന്‍റെ വീട് പൊളിച്ചില്ലേ, ഇവിടം വിടാൻ ഭീഷണിപ്പെടുത്തിയില്ലേ': മുംബൈയിൽ ഉദ്ധവിനെ മറികടന്ന് ഭരണം പിടിച്ച് ബിജെപി, അത്യാഹ്ലാദത്തിൽ കങ്കണ
സുഖയാത്ര, 180 കിലോമീറ്റർ വരെ വേഗത, ആർഎഎസി ഇല്ല; രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ഇന്ന്