
ബെംഗളൂരു: വ്യാജ തോക്കുകൾ വിൽപ്പന നടത്തിയ മുപ്പത്തിയഞ്ചുകാരൻ ബെംഗളൂരുവിൽ അറസ്റ്റിൽ. സുദ്ധഗുണ്ടെപ്പാളയയിൽ താമസിക്കുന്ന തബ്റെസ് പാഷയാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽനിന്ന് മുപ്പതോളം തോക്കുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
യഥാർത്ഥ തോക്കുകളുമായി വളരെയധികം സാമ്യമുളള തോക്കുകൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇവ സിനിമാഷൂട്ടിങിനും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന തോക്കുകളാണെന്ന് പരിശോധനയിൽ കണ്ടെത്തി. തോക്കുകൾ എവിടെ നിന്നാണ് കിട്ടിയതെന്നും, ആർക്കൊക്കെയാണ് വിൽപ്പന നടത്തിയതെന്നും പൊലീസ് അന്വേഷിച്ച് വരുകയാണ്.
ഇയാളെ ചാദ്യം ചെയ്തുവരികയാണെന്നും മോഷണസംഘങ്ങളും മറ്റും ഇത്തരത്തിലുളള ആയുധങ്ങളാണ് സാധാരണയായി ഉപയോഗിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam