ബെംഗളൂരുവിൽ തിരക്കേറിയ റോഡിൽ ഓടുന്ന കാറിന്റെ സൺറൂഫിൽ ചുംബിച്ച് കമിതാക്കൾ, വിമർശനം

Published : May 28, 2025, 08:26 AM IST
ബെംഗളൂരുവിൽ തിരക്കേറിയ റോഡിൽ ഓടുന്ന കാറിന്റെ സൺറൂഫിൽ ചുംബിച്ച് കമിതാക്കൾ, വിമർശനം

Synopsis

കമിതാക്കളുടെ പെരുമാറ്റം ഗതാഗത നിയമങ്ങളുടെയും പൊതു മര്യാദയുടെയും വ്യക്തമായ ലംഘനമാണെന്നും റോഡിലുള്ള എല്ലാവരുടെയും സുരക്ഷയ്ക്ക് ഇത് ഗുരുതരമായ ഭീഷണിയാണെന്നുമുള്ള കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്

ബെംഗളൂരു: തിരക്കേറിയ റോഡിൽ ഓടുന്ന കാറിന്റെ സൺറൂഫിൽ നിന്ന് ചുംബിക്കുന്ന കമിതാക്കളുടെ വീഡിയോയ്ക്കെതിരെ വ്യാപക വിമർശനം. കർണാടകയിലെ ബെംഗളൂരു നഗരത്തിലെ ട്രിനിറ്റി റോഡിൽ തുറന്നിട്ടിരിക്കുന്ന കാറിന്റെ സൺറൂഫിൽ വച്ചാണ് കമിതാക്കൾ ചുംബിച്ചത്. കർണാടക രജിസ്ട്രേഷൻ നമ്പറുള്ള കാറിലാണ് കമിതാക്കളുടെ പരസ്യ പ്രണയ രംഗങ്ങൾ.  കർണാടക പോർട്ട്‌ഫോളിയോ എന്ന എക്‌സ് അക്കൌണ്ടിലാണ് വീഡിയോ പങ്കുവെച്ചത്. 

കമിതാക്കളുടെ പെരുമാറ്റം ഗതാഗത നിയമങ്ങളുടെയും പൊതു മര്യാദയുടെയും വ്യക്തമായ ലംഘനമാണെന്നും റോഡിലുള്ള എല്ലാവരുടെയും സുരക്ഷയ്ക്ക് ഇത് ഗുരുതരമായ ഭീഷണിയാണെന്നുമുള്ള കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഹലാസുരു ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് സംഭവം നടന്നതെന്നും വീഡിയോയുടെ കുറിപ്പ് വിശദമാക്കുന്നു. ഇത്തരം സംഭവങ്ങൾ ശ്രദ്ധിക്കുന്ന മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരുടെ ശ്രദ്ധ മാറുന്നത് വരെ വലിയ അപകടം വിളിച്ചുവരുത്തുമെന്ന് ഇരിക്കെയാണ് കമിതാക്കളുടെ അശ്രദ്ധമായ പെരുമാറ്റമെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും. 

വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ പങ്കുവച്ച് വീഡിയോ ബെംഗളൂരു സിറ്റി പൊലീസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടുമായി വീഡിയോ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കമിതാക്കകളുടെ പെരുമാറ്റം അനുചിതവും അപകടകരവുമാണെന്ന് നെറ്റിസൺമാർ വിമർശിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രിയങ്കാ ​ഗാന്ധിയുടെ മകൻ റൈഹാൻ വാദ്രയുടെ വിവാഹ നിശ്ചയ കഴിഞ്ഞതായി റിപ്പോർട്ട്
ഉന്നാവ് ബലാത്സംഗക്കേസ്: 'വാദങ്ങൾ എന്തു കൊണ്ട് കോടതിയിൽ ഉന്നയിച്ചില്ല?' പ്രതി കുൽദീപ് സിംഗ് സെൻഗാറുടെ മകളുടെ കുറിപ്പിനെതിരെ അതിജീവിത