
ദില്ലി: രാജ്യത്തെ കൊവിഡ് കണക്കില്‍ ആശ്വാസം. പ്രതിദിന രോഗികളുടെ എണ്ണം അമ്പതിനായിരത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിൽ 45951 പേര്‍ക്കാണ് കൊവിഡ് വ്യാപിച്ചത്. 817 പേർ മരിച്ചു. എല്ലാ സംസ്ഥാനങ്ങളിലും പതിനായിരത്തിന് താഴെയാണ് രോഗികൾ. അതിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.
രോഗികളുടെ എണ്ണത്തിനൊപ്പം മരണ നിരക്കും കുറയുന്നത് വലിയ ആശ്വാസമാകുന്നു. സിറോ സർവ്വേയിൽ മഹാരാഷ്ട്രയിലെ 80 ശതമാനം ജനങ്ങളിലും കൊവിഡ് വന്നുപോയവരിൽ കണ്ടെത്തുന്ന ആന്‍റിബോഡി കണ്ടെത്തി. ഇതോടെ മൂന്നാം തരംഗം രണ്ടാമത്തേതിന്‍റേ അത്രയും തീവ്രമാകില്ല എന്ന നിഗമനത്തിലാണ് ആരോഗ്യ വിദഗ്ധർ.
പ്രതിരോധ ശേഷിയെ ഗുരുതരമായി ബാധിക്കുന്ന എച്ച്ഐവി പോലുള്ള രോഗങ്ങൾ ബാധിച്ചവരിൽ കാണുന്ന ലക്ഷണങ്ങൾ കൊവിഡ് ബാധിച്ച ചിലരിലും കാണുന്നുവെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി. പല തരം ഫംഗസ് ബാധകളും രോഗികളിൽ കാണുന്നതായി ഡോക്ടർമാർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam