
മുംബൈ: ഉംപുൺ രക്ഷാപ്രവർത്തനങ്ങൾക്കായി പശ്ചിമബംഗാളിൽ പോയി തിരികെയെത്തിയ എൻഡിആർഎഫ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രക്ഷാപ്രവർത്തനങ്ങൾക്കായി ബംഗാളിലേക്ക് പോയിരുന്ന ഇരുനൂറിലേറെ എൻഡിആർഎഫ് ഉദ്യോഗസ്ഥരെ ക്വാറന്റൈനിലാക്കി.
എൻഡിആർഎഫിന്റെ ഒഡിഷയിൽ നിന്നുള്ള മൂന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ ഇപ്പോൾ കട്ടക്കിലെ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗലക്ഷണങ്ങൾ കണ്ടതോടെ ബറ്റാലിയനിലെ ആറ് പേർക്ക് സ്രവപരിശോധന നടത്തുകയായിരുന്നു.
ഉംപുൺ രക്ഷാപ്രവർത്തനത്തിനായി ബംഗാളിലേക്ക് പോയി മടങ്ങിവന്ന പുനെയിലെ അഞ്ചാം ബറ്റാലിയനിയെ രണ്ട് ടീമുകൾ, ആരക്കോണത്തെ നാലാം ബറ്റാലിയനിലെ രണ്ട് ടീമുകൾ, ഒഡിഷയിലെ മൂന്നാം ബറ്റാലിയനിലെ രണ്ട് ടീമുകൾ എന്നിവരെല്ലാം ക്വാറന്റൈനിലാണ്. ബംഗാളിലെ എൻഡിആർഎഫ് സംഘത്തെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനം കഴിഞ്ഞ് മടങ്ങിയെത്തിയവർ അവരവരുടെ ക്യാമ്പുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
Read Also: ഉംപുൺ ചുഴലിക്കാറ്റ്; ബംഗാളിൽ 1,02,442 കോടിയുടെ നാശ നഷ്ടമെന്ന് കേന്ദ്ര റിപ്പോർട്ട്...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam