'അദ്ദേഹം ഏത് ലോകത്താണ് ജീവിക്കുന്നത്?' സിപിഐ എംപി സന്തോഷ് കുമാറിൻ്റെ അതിരൂക്ഷ വിമർശനം ആന്ധ്ര മുഖ്യമന്ത്രിക്കെതിരെ; പുതിയ ജനസംഖ്യാ നയം തെറ്റെന്ന് വാദം

Published : May 17, 2026, 12:56 PM IST
P Santhosh Kumar

Synopsis

കൂടുതൽ കുട്ടികളുള്ളവർക്ക് ധനസഹായം പ്രഖ്യാപിച്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ജനസംഖ്യാ നയത്തിനെതിരെ സി.പി.ഐ എം.പി പി. സന്തോഷ് കുമാർ. ഇതൊരു 'വൃത്തികെട്ട രാഷ്ട്രീയം' ആണെന്നും കുടുംബാസൂത്രണം ഗൗരവമായി കാണുന്ന രാജ്യത്ത് ഇത്തരം പ്രഖ്യാപനങ്ങൾ വിചിത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദില്ലി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പുതിയ ജനസംഖ്യാ നയത്തിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ എം.പി പി. സന്തോഷ് കുമാർ. മൂന്നാമത്തെയും നാലാമത്തെയും കുട്ടികൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നടപടിയെ 'വൃത്തികെട്ട രാഷ്ട്രീയം' എന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. ദില്ലിയിൽ വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വിവേകമുള്ള ഒരു മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ഇത്തരം പ്രഖ്യാപനങ്ങൾ നടത്താൻ കഴിയുക? അദ്ദേഹം ഏത് ലോകത്താണ് ജീവിക്കുന്നത്?' എന്ന് സന്തോഷ് കുമാർ ചോദിച്ചു. ഇത്തരം വിചിത്രമായ പ്രഖ്യാപനങ്ങൾ നടത്തുന്നതിൽ ചന്ദ്രബാബു നായിഡു നേരത്തെ തന്നെ പ്രശസ്‌തി നേടിയതാണ്. രാജ്യം അതീവ ഗൗരവത്തോടെ കുടുംബാസൂത്രണ നടപടികൾ സ്വീകരിക്കുകയും പല ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ജനസംഖ്യാ നിയന്ത്രണം അത്യാവശ്യമായി വരികയും ചെയ്യുന്ന സാഹചര്യത്തിൽ, ഒരു മുഖ്യമന്ത്രി ഇത്തരത്തിൽ സംസാരിക്കുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു.

 

 

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജനനനിരക്ക് കുറയുന്നത് ഭാവിയിൽ രാഷ്ട്രീയവും സാമ്പത്തികവുമായ തിരിച്ചടികൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കൂടുതൽ കുട്ടികളുള്ളവർക്ക് ആനുകൂല്യങ്ങൾ നൽകുമെന്ന് ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചത്. രണ്ടിൽ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്കാണ് അധിക ആനുകൂല്യം നൽകുന്നത്. മൂന്നാമത്തെ കുട്ടിയുണ്ടായാൽ 30,000 രൂപയും നാലാമത്തെ കുട്ടിക്ക് 40,000 രൂപയും സർക്കാർ ധനസഹായമായി നൽകുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാനത്തെ ജനസംഖ്യാ വളർച്ചയിൽ ഉണ്ടായ ഇടിവിൽ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി, മക്കൾ നമ്മുടെ സമ്പാദ്യമാണെന്നും ഇതാണ് തനിക്ക് എല്ലാ കുടുംബങ്ങൾക്കും നൽകാനുള്ള സന്ദേശമെന്നും വ്യക്തമാക്കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മണിപ്പൂരിൽ പുതിയ പോർമുഖം: നാഗാ വിഭാഗങ്ങളും കുക്കി വിഭാഗക്കാരും തമ്മിൽ സംഘർഷത്തിന് പിന്നാലെ തെരുവിൽ പ്രതിഷേധം
രാജധാനി എക്സ്പ്രസിൽ തീപിടുത്തം, അപകടം രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം, ആളപായമില്ലെന്ന് പ്രാഥമിക വിവരം