
തിരുവനന്തപുരം: പാർട്ടി കോണ്‍ഗ്രസിന് (cpm party congrerss)കണ്ണൂർ വേദിയാകുമ്പോൾ കേരളത്തിൽ പാർട്ടിയുടെ നയവ്യതിയാനങ്ങൾ മറ്റ് സംസ്ഥാനങ്ങൾ ഉയർത്തുമോ എന്നതാണ് ശ്രദ്ധേയം.സിൽവർ ലൈനിൽ (silver line)സീതാറാം യെച്ചൂരി (sitaram yechuri)സർക്കാരിനെ തള്ളി പറയുന്നില്ലെങ്കിലും വികസനത്തിന് നിർബന്ധിത ഭൂമിയേറ്റെടുക്കൽ പാടില്ലെന്ന പാർട്ടി നയമാണ് കേരളത്തിൽ അട്ടിമറിക്കപ്പെടുന്നത്.സിപിഎം ഭരിക്കുന്ന ഒരെയൊരു സംസ്ഥാനത്ത് ഇടതു ദേശീയ നയങ്ങൾ ഒന്നൊന്നായി ദുർബലപ്പെടുന്നു എന്ന വിമർശനവും ശക്തമാണ
സി പി എം ദില്ലിയിൽ ഒരു നയം പറയുന്നു.എന്നാൽ കേരളത്തിൽ അട്ടിമറിക്കപ്പെടുന്നു.ഇന്ത്യയിലെ സിപിഎമ്മിന്‍റെ റിമോട്ട് കണ്‍ട്രോൾ പിണറായിയുടെ കയ്യിൽ. ആറ് വർഷമായി ഉയരുന്ന വിമർശനങ്ങൾ ഇങ്ങനെ നീളുന്നു.യുഎപിഎ അറസ്റ്റിനോടും,ഏറ്റുമുട്ടൽ കൊലപാതകങ്ങളോടും,ഭൂമി കുടിയൊഴിപ്പിക്കലിനെതിരെയും,വലത് വികസന പദ്ധതികളെയും ശക്തമായി ചെറുക്കുന്ന സമരസഖാക്കളാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രതിനിധികളായി കണ്ണൂരിൽ എത്തുന്നത്.എന്നാൽ കേരളത്തിൽ പല വിഷയങ്ങളിൽ നടക്കുന്നത് വിപരീതമായ കാര്യങ്ങളും.ലോകായുക്ത ഭേദഗതിയിലും,യുഎപിഎ അറസ്റ്റിലും,മാവോയിസ്റ്റ് ഏറ്റുമുട്ടലിന്‍റെ കാര്യത്തിലും എന്തിനേറെ മാധ്യമങ്ങളോടുള്ള സമീപനത്തിലും കേരളത്തിലെ സിപിഎം സമീപനം ദേശീയ നയങ്ങളുമായി ചേർന്ന് പോകുന്നതല്ല.വികസന പദ്ധതികൾക്കായി നിർബന്ധിത ഭൂമിയേറ്റെടുക്കൽ പാടില്ലെന്നതാണ് ഇടതു നയം.എന്നാൽ കെ റെയിലിൽ ഭൂമിയേറ്റെടുക്കൽ നടപടികളെ എതിർത്താൽ തല്ലുകിട്ടും എന്നതാണ് കേരളത്തിലെ നയം. അത് വേ ഇത് റേ ന്യായീകരണം പൊളിറ്റ് ബ്യൂറോ നേതാക്കൾ പറയുമ്പോൾ പ്രതിനിധികളായി എത്തുന്ന മറ്റ് സംസ്ഥാനക്കാർ അംഗീകരിക്കുമോ എന്നും കണ്ണൂരിൽ കണ്ടറിയണം
കെ റെയിൽ ചർച്ചയാകുന്നത് തടയാൻ തുടക്കത്തിലെ പ്രമേയം കയ്യടിപ്പിച്ച് അംഗീകരിപ്പിച്ച നേതൃത്വത്തിന്‍റെ തന്ത്രം ഇതുവരെയുള്ള സമ്മേളനങ്ങളിൽ വിജയം കണ്ടിരുന്നു.എന്നാൽ പാർട്ടി കോണ്‍ഗ്രസിൽ ഇതിനുള്ള സാധ്യത കുറവാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദേശ നിക്ഷേപം,വ്യവസായങ്ങൾക്ക് പ്രത്യേക ഇളവുകൾ തുടങ്ങിയ വിഷയങ്ങളിൽ വലത്തോട്ട് ചാഞ്ഞാണ് കേരളത്തിൽ സിപിഎമ്മിന്‍റെ പുതിയ നീക്കങ്ങൾ.ഈ വ്യതിയാനം തടഞ്ഞും തിരുത്തിയും ഇടത്തോട്ട് തിരികെയെത്തിക്കാൻ മാത്രം കരുത്ത് ഈ പാർട്ടികോണ്‍ഗ്രസിന് ഉണ്ടാകുമോ എന്നതും കണ്ണൂരിലെ ചോദ്യം.
യെച്ചൂരിയുടെ സ്റ്റാലിൻ പ്രശംസ മാധ്യമങ്ങൾ തെറ്റായ വിലയിരുത്തിയെന്ന് എംഎ ബേബി
എംകെ.സ്റ്റാലിനെ പ്രകീർത്തിച്ചുള്ള യെച്ചൂരിയുടെ പ്രസംഗം മാധ്യമങ്ങൾ വിലയിരുത്തിയത് തെറ്റായ രീതിയിലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി.തമിഴ്നാട്ടിൽ നടന്ന പരിപാടി ആയത് കൊണ്ടാണ് സ്റ്റാലിനെ യെച്ചൂരി പരാമർശിച്ചത്.ഇന്ത്യയിൽ ബിജെപി ഇതര നീക്കങ്ങൾക്ക് സ്റ്റാലിന് സംഭാവന നൽകാൻ കഴിയുമെന്നാണ് യെച്ചൂരി പറഞ്ഞതെന്ന് ബേബി പറഞ്ഞു
രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കണ്ണൂരിൽ
വൈകീട്ട് 6 ന് മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. പോലീസ് മൈതാനിയിൽ നടക്കുന്ന 'എന്റെ കേരളം' മെഗാ എക്സിബിഷൻ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിക്കും. സർക്കാർ അധികാരമേറ്റ മെയ് 20 വരെ നീളുന്ന വാർഷികാഘോഷ പരിപാടികളാണ് സംസ്ഥാനത്താകെ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ ജില്ലകളിലും 'എന്റെ കേരളം' പ്രദർശന മേള നടക്കും. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ അതിവിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് മെയ് 20നായിരിക്കും വാർഷികാഘോഷ പരിപാടികളുടെ സമാപനം