അടുത്ത പ്രധാനമന്ത്രിയാകാൻ രാഹുൽ ഗാന്ധിക്കും അവകാശവാദമുന്നയിക്കാൻ അവകാശമെന്ന് സിപിഎം; ആദ്യ പരിഗണന ഭൂരിപക്ഷം നേടാനെന്ന് എം എ ബേബി

Published : Sep 07, 2026, 11:07 AM IST
rahul gandhi ma baby

Synopsis

അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഭൂരിപക്ഷം നേടിയാൽ പ്രധാനമന്ത്രി പദവിയിലേക്ക് രാഹുൽ ഗാന്ധിക്ക് അവകാശവാദമുന്നയിക്കാമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എന്നാൽ, പ്രധാനമന്ത്രി ആരാകണമെന്ന് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാത്രമേ തീരുമാനിക്കാവൂ എന്നും ആദ്യം ഭൂരിപക്ഷം നേടുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദില്ലി: അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഭൂരിപക്ഷം നേടിയാൽ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ പ്രധാനമന്ത്രി പദവിയിലേക്ക് അവകാശവാദമുന്നയിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അവകാശമുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എന്നാൽ പ്രധാനമന്ത്രി ആരാകണമെന്ന് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാത്രമേ തീരുമാനിക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ സഖ്യം വിജയം കൈവരിച്ചാൽ നേതാവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ കക്ഷികൾ ആവശ്യത്തിന് പക്വത കാണിക്കുമെന്ന് ബേബി പ്രത്യാശ പ്രകടിപ്പിച്ചു.

1996-ൽ യുണൈറ്റഡ് ഫ്രണ്ട് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കണമോ എന്ന് സിപിഎം കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്ത കാര്യം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. പാർട്ടിയുടെ നിലവിലെ ശക്തിവച്ച് പ്രധാനമന്ത്രി പദവിക്ക് അവകാശവാദമുന്നയിക്കുന്നത് യുക്തിസഹമല്ലെന്നും അതിനാൽ സ്വാഭാവികമായും പ്രതിപക്ഷ നേതാവിന് മുന്നോട്ടുവരാൻ അവകാശമുണ്ടെന്നുമാണ് അദ്ദേഹത്തിന്‍റെ നിരീക്ഷണം.

തെരഞ്ഞെടുപ്പിന് മുൻപ് മുന്നണി നേതൃത്വത്തെക്കുറിച്ച് ഊഹാപോഹങ്ങളിൽ ഏർപ്പെടാൻ സിപിഎം ആഗ്രഹിക്കുന്നില്ല. തമിഴ്‌നാട്ടിൽ ബിജെപിയുടെ പരാജയത്തിന് ശേഷം സിനിമാതാരവും രാഷ്ട്രീയ നേതാവുമായ ജോസഫ് വിജയ്‍യുടെ പേര് വരെ ഭാവി പ്രധാനമന്ത്രിയായി ചർച്ച ചെയ്യപ്പെടുന്നുണ്ടെന്ന് പരാമർശിച്ച അദ്ദേഹം, അത്തരം വിവാദപരമായ ചർച്ചകളിലേക്ക് കടക്കാൻ താല്പര്യപ്പെടുന്നില്ലെന്നും വ്യക്തമാക്കി. ആദ്യം പ്രതിപക്ഷം ഭൂരിപക്ഷം നേടുക എന്നതിനായിരിക്കണം പ്രഥമ പരിഗണനയെന്നും പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം തീരുമാനിക്കാമെന്നും അദ്ദേഹം ആവർത്തിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ്; 'കരുണാനിധി, സ്റ്റാലിൻ എല്ലാം അഴിമതിക്കാർ', സഭയിൽ വാക്കേറ്റവും ബഹളവും
ദില്ലിയിലെ കെട്ടിട അപകടം; മരണം ആറായി, കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുന്നു, കെട്ടിടം ഉടമക്കെതിരെ കേസ്