രാവിലെ നോക്കിയപ്പോൾ ശുചിമുറിയിൽ നാലടി നീളമുള്ള മുതല, ഭയന്ന് വീട്ടുകാർ

Published : Oct 11, 2022, 08:46 PM IST
രാവിലെ നോക്കിയപ്പോൾ ശുചിമുറിയിൽ നാലടി നീളമുള്ള മുതല, ഭയന്ന് വീട്ടുകാർ

Synopsis

ആനന്ദ് ജില്ലയിലെ സോജിത്രയിലെ ഖരകുവ എക്സ്റ്റൻഷനിലെ ഖോഡിയാർ മാതാജി ക്ഷേത്രത്തിന് സമീപത്തെ വീട്ടിലെ ശുചിമുറിയിലാണ് മുതല കയറിയത്.

അഹമ്മദാബാദ്:  ശുചിമുറിയിൽ മുതല കയറിയതിനെ പരിഭ്രാന്തിയിലായി വീട്ടുകാർ. നാലടി നീളമുള്ള മുതലയാണ് വീടിന്റെ ശുചിമുറിയിൽ കയറിയത്. ഗുജറാത്തിലെ ആനന്ദിലാണ് സംഭവം. തുടർന്ന് വനംവകുപ്പ് മുതലയെ രക്ഷപ്പെടുത്തി കുളത്തിൽ വിട്ടു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ സോജിത്രയിലെ ഖരകുവ എക്സ്റ്റൻഷനിലെ ഖോഡിയാർ മാതാജി ക്ഷേത്രത്തിന് സമീപത്തെ വീട്ടിലെ ശുചിമുറിയിലാണ് മുതല കയറിയത്. സമീപത്തെ കുളത്തിൽ നിരവധി മുതലകളുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ, മുതലകൾ ആരെയും ഉപദ്രവിച്ചതായി റിപ്പോർട്ടില്ല. സോജിത്രയിലെ ഖരകുവ പ്രദേശത്ത് ഇടയ്ക്കിടെ മുതലകളെ കാണാറുണ്ടെന്നും എന്നാൽ ആദ്യമായാണ് മുതല ഒരു വീടിന്റെ ശുചിമുറിയിൽ കയറിയതെന്നും പ്രദേശവാസികൾ പറഞ്ഞു. 

പുലർച്ചെ അഞ്ച് മണിയോടെ വീട്ടിലെ ആൾ ശുചിമുറിയിൽ കയറിയപ്പോഴാണ് മുതലയെ കണ്ട് ഭയന്നോടിയത്. വിവരം പരന്നതോടെ ഗ്രാമവാസികൾ ഭീതിയിലായി. വിവരം വനംവകുപ്പിനെ ഉടൻ അറിയിച്ചു. അധികം താമസിക്കാതെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മുതലയെ പുറത്തെത്തിട്ടു. ഫോറസ്റ്റ് കൺസർവേഷൻ ഡെപ്യൂട്ടി ഓഫീസറുടെ നേതൃത്വത്തിലാണ് മുതലയെ പിടികൂടിയത്. രാവിലെസോജിത്രാകയിലെ ഖരാകുവ പ്രദേശത്തുള്ള ഉഡേസിംഗ് റാത്തോഡിന്റെ വീടിന്റെ ടോയ്‌ലറ്റിൽ മുതല കയറിയതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. ഉടനെ പ്രത്യേക ഫോറസ്റ്റ് ടീം സ്ഥലത്തെത്തി. അരമണിക്കൂറിനുള്ളിൽ മുതലയെ രക്ഷപ്പെടുത്തി കുളത്തിൽ വിട്ടെന്നും അദ്ദേഹം പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നേപ്പാളിൽ തക‍ർന്നടിഞ്ഞ് കമ്യൂണിസ്റ്റ് പാർട്ടി, മുൻ പ്രധാനമന്ത്രിയെ അരലക്ഷം വോട്ടിന് തോൽപ്പിച്ച് ജെൻസി പ്രക്ഷോഭ നായകൻ ബലേന്ദ്ര ഷാ
ചൂടിൽ ആശ്വാസം തേടി ബിയ‍ർ വാങ്ങി, സീൽ ചെയ്ത ബിയ‍ർ കുപ്പിയിൽ ജീവനുള്ള മീൻ, മദ്യഷാപ്പ് ജീവനക്കാരും ഉപഭോക്താവും തമ്മിൽ തർക്കം