പ്രായപരിധിയിൽ ഒരിളവും പാടില്ലെന്ന് കേരളഘടകം, ഡി രാജ സിപിഐ ജനറൽ സെക്രട്ടറി ആകുന്നത് കടുത്ത എതിർപ്പ് മറികടന്ന്

Published : Sep 25, 2025, 06:10 AM IST
D Raja

Synopsis

ഡി രാജ സിപിഐ ജനറൽ സെക്രട്ടറി ആകുന്നത് കടുത്ത എതിർപ്പ് മറികടന്ന്. പ്രായപരിധിയിൽ ഒരിളവും പാടില്ലെന്ന് കേരളഘടകം വാദിച്ചു എന്നാണ് വിവരം.

ദില്ലി: ഡി രാജ സിപിഐ ജനറൽ സെക്രട്ടറി ആകുന്നത് കടുത്ത എതിർപ്പ് മറികടന്ന്. പ്രായപരിധിയിൽ ഒരിളവും പാടില്ലെന്ന് കേരളഘടകം വാദിച്ചു എന്നാണ് വിവരം. എന്നാല്‍ രാജയ്ക്ക് പകരം വച്ച അമർജിത് കൗറിന്‍റെ പേര് കൂടുതൽ ഘടകങ്ങളും തള്ളുകയായിരുന്നു. ബിനോയ് വിശ്വം തന്നെ പരിഗണിക്കേണ്ടതില്ലെന്ന് പറഞ്ഞതും രാജ തുടരാനിടയാക്കുകയായിരുന്നു. തെലങ്കാന, ആന്ധ്ര, തമിഴ്നാട് ഘടങ്ങൾ പ്രായപരിധിയോട് യോജിച്ചു. എന്നാൽ അമർജിത് കൗറിനെ എതിർത്തു. യുപി, ബീഹാർ ഘടകങ്ങൾ രാജയ്ക്കായി വാദിച്ചു. യോഗത്തിൽ വികാരഭരിതനായി രാജ തന്‍റെ രാഷ്ട്രീയ ബന്ധങ്ങൾ എന്തുകൊണ്ട് പാർട്ടി കാണുന്നില്ലെന്ന് ചോദിച്ചു. തന്നെ മാറ്റുന്നത് തെറ്റായ സന്ദേശം നല്കുമെന്നും രാജ പ്രതികരിച്ചു.

രാജയ്ക്ക് മാത്രം പ്രായപരിധിയിൽ ഇളവിന് ധാരണയാവുകയായിരുന്നു. പ്രായപരിധി പിന്നിട്ട ബാക്കി എല്ലാവരെയും ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. ദേശീയ കൗൺസിലിലും സെക്രട്ടേറിയറ്റിലും മറ്റാർക്കും ഇളവുകളില്ല. സെക്രട്ടേറിയറ്റ് അം​ഗം കെ നാരായണ ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. പുതിയ സെക്രട്ടേറിയറ്റ് അം​ഗങ്ങളെ ഇന്ന് തീരുമാനിക്കും. നിർവാഹ സമിതിയിൽ രൂക്ഷമായ തർക്കം നടന്നുവെന്നാണ് ലഭിച്ചിട്ടുള്ള വിവരങ്ങൾ.

പ്രായപരിധി കൃത്യമായി പാലിക്കണമെന്ന് കേരള ഘടകം ആവശ്യപ്പെട്ടിരുന്നു. ഡി രാജ ഒഴിയണമെന്നും കേരള നേതാക്കൾ നിലപാട് എടുത്തിരുന്നു. എഴുപത്തഞ്ച് കഴിഞ്ഞവർ മാറണം എന്ന് സിപിഐ പാർട്ടി കോൺ‌​ഗ്രസിൽ കേരള ഘടകം നിർദേശം വച്ചിരുന്നു. ദേശീയ കൗൺസിലിൽ അടക്കം പ്രായപരിധി കർശനമായി നടപ്പാക്കണം എന്നായിരുന്നു കേരള ഘടകത്തിന്റെ നിലപാട്. കേരളത്തിൽ പ്രായപരിധി നടപ്പാക്കിയതാണ് നേതാക്കൾ ഉയർത്തിക്കാട്ടിയത്.

ഇതിനിടെ പാർട്ടിയിൽ മുരടിപ്പെന്നു സിപിഐ സംഘടനാ റിപ്പോർട്ട് പുറത്തുവന്നിരുന്നു. കാലാകാലം നേതാക്കൾ ഒരേ സ്ഥാനത്ത് ഇരിക്കുന്നത് പാർട്ടിയുടെ ഊർജം കെടുത്തുന്നു. എപ്പോഴും വലിയ പാർട്ടികളെ ആശ്രയിച്ച് നിൽക്കാതെ ഒറ്റയ്ക്ക് വളരണം എന്നും ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിൻ്റെ സംഘടന റിപ്പോർട്ടിൽ പറയുന്നു. ഡി രാജക്ക് പ്രയപരിധിയിൽ ഇളവ് നൽകാൻ ആകില്ലെന്ന് ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കുകയും ചെയ്തു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി