
ചണ്ഡിഗഡ്: മുൻവൈരാഗ്യത്തെ തുടർന്ന് മർദ്ദിച്ച് അവശനാക്കി മൂത്രം കുടിപ്പിച്ച ദളിത് യുവാവ് മരിച്ചു. പഞ്ചാബിലെ സൻഗ്രൂരിലാണ് സംഭവം. ജഗ്മയിൽ സിംഗ് എന്ന യുവാവാണ് മരിച്ചത്. സംഭവത്തിൽ റിങ്കു, അമർജിത് സിങ്, ലക്കി, ബീട്ട എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
നവംബർ ഏഴിനാണ് നാലംഗ സംഘം യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. ഒക്ടോബർ 21ന് പ്രതി റിങ്കുവും ജഗ്മയിലും തമ്മിൽ തർക്കം നടന്നിരുന്നു. ഇത് പരിഹരിച്ചിരുന്നെങ്കിലും നംവബർ ഏഴിന് രാവിലെ ജഗ്മയിലിന്‍റെ വീട്ടിലെത്തിയ റിങ്കുവും അമർജിത്തും ഇയാളെ കൂട്ടിക്കൊണ്ടുപോയി. തുടർന്ന് നാല് പേരും ചേർന്ന് ഇരുമ്പ് വടി ഉപയോഗിച്ച് ജഗ്മയിലിനെ മർദ്ദിക്കുകയായിരുന്നു.
Read Also: മുൻവൈരാഗ്യത്തെ തുടർന്ന് ദളിത് യുവാവിന് ക്രൂരമർദ്ദനം; വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിച്ചു; കേസ്
കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ യുവാവിനെക്കൊണ്ട് നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ സൻഗ്രൂരിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. പ്രതികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ജഗ്മയിലിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam