മരിച്ചതായി സ്ഥിരീകരിക്കാനുള്ള 7 വർഷ നിബന്ധന ഒഴിവാക്കി, 52 ദിവസം കഴിഞ്ഞിട്ടും വിവരങ്ങളില്ല; 67 പേർ മരിച്ചതായി പ്രഖ്യാപിച്ചു, കണ്ണീർ തോരാതെ ഉത്തരാഖണ്ഡ്

Published : Sep 28, 2025, 08:35 AM IST
Dharali landslides

Synopsis

ഉത്തരാഖണ്ഡ് ധരാലി ദുരന്തത്തിൽ കാണാതായ 67 പേരെ 52 ദിവസങ്ങൾക്ക് ശേഷം മരിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. സാധാരണയുള്ള ഏഴ് വർഷത്തെ നിയമത്തിൽ ഇളവ് നൽകിയത് കുടുംബങ്ങൾക്ക് ദുരന്തസഹായം ലഭ്യമാക്കാനാണ്. 

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ധരാലി ദുരന്തത്തിൽ കാണാതായ 67 പേർ മരിച്ചതായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. ദുരന്തമുണ്ടായി 52 ദിവസം കഴിഞ്ഞിട്ടും ഒരു വിവരവുമില്ലാത്ത സാഹചര്യത്തിലാണ് നടപടി. ദുരന്തസഹായം ലഭ്യമാക്കാനാണ് നടപടിയെന്നും മന്ത്രാലയം അറിയിച്ചു. നിലവിലെ ജനന മരണ ആക്ടിലെ വ്യവസ്ഥകൾ മറികടന്നാണ് പ്രഖ്യാപനം. കാണാതാകുന്നവരെ ഏഴ് വർഷം കഴിഞ്ഞേ മരിച്ചതായി സാധാരണയായി പ്രഖ്യാപിക്കാറുള്ളൂ. ബന്ധുക്കളുടെ കൂടി അഭ്യർത്ഥനയിലാണ് നടപടി.

കാണാതായ വ്യക്തികളെ മരിച്ചതായി പ്രഖ്യാപിക്കാൻ ആവശ്യമായ ഏഴ് വർഷത്തെ കാത്തിരിപ്പ് ഒഴിവാക്കി മരണ രജിസ്‌ട്രേഷൻ നടത്താൻ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പ്രത്യേക അനുമതി നൽകുകയായിരുന്നു. ഇതോടെ, പ്രളയത്തിൽ കാണാതായവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം ലഭിക്കാൻ അർഹതയുണ്ടെന്ന് ജില്ലാ അധികൃതർ സ്ഥിരീകരിച്ചു.

കണ്ണീർ തോരാതെ ഉത്തരാഖണ്ഡ്

ഈ നടപടിക്രമങ്ങൾ കൈകാര്യം ചെയ്യാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ജില്ലാ മജിസ്‌ട്രേറ്റ് അപ്പീൽ അധികാരിയായി പ്രവർത്തിക്കും. ഓഗസ്റ്റ് 5-ന് പുലർച്ചെയാണ് ദുരന്തം സംഭവിച്ചത്. ഗംഗോത്രി താഴ്വരയുടെ മുകൾ ഭാഗത്തുണ്ടായ മേഘവിസ്ഫോടനം ധരാലിയിലും സമീപ ഗ്രാമങ്ങളിലേക്കും വെള്ളം, ചെളി, പാറകൾ എന്നിവയുടെ ശക്തമായ ഒഴുക്കിന് കാരണമായി. മിനിറ്റുകൾക്കകം വീടുകൾ ഒഴുകിപ്പോവുകയും റോഡുകളും പാലങ്ങളും തകരുകയും ചെയ്തു. ഈ ദുരന്തത്തിൽ നിരവധി കുടുംബാംഗങ്ങൾ ചിതറിപ്പോയി.

ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ ഓർമ്മകൾ ഇപ്പോഴും മാഞ്ഞിട്ടില്ല. ധരാലിയിലെ കടയുടമയായ രാജേന്ദ്ര റാണ അന്ന് പുലർച്ചെ വെള്ളം വീട്ടിലേക്ക് ഇരച്ചുകയറിയതിനെക്കുറിച്ച് ഓർത്തെടുത്തു. “വലിയൊരു ശബ്ദമായിരുന്നു ആദ്യം കേട്ടത്. നിമിഷങ്ങൾക്കകം വെള്ളം അകത്തേക്ക് കുതിച്ചു. ഞാൻ എന്റെ കുട്ടികളെയും കൊണ്ട് എങ്ങനെയോ മേൽക്കൂരയിലേക്ക് കയറി രക്ഷപ്പെട്ടു. എന്റെ സഹോദരന്റെ കുടുംബം തൊട്ടടുത്താണ് താമസിച്ചിരുന്നത്. അവർക്കാർക്കും പുറത്തുവരാൻ കഴിഞ്ഞില്ല. അവർ പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല,” അദ്ദേഹം വേദനയോടെ പറഞ്ഞു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പുകവലിക്കുന്ന ചിത്രം കവർ പേജിൽ; അരുന്ധതി റോയിയുടെ 'മദര്‍ മേരി കംസ് ടു മി'ക്ക് എതിരായ ഹർജി തള്ളി സുപ്രീം കോടതി
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്