പഞ്ചാബിലെ വിഷമദ്യ ദുരന്തം; മരണം 86 ആയി, ജില്ലകളില്‍ വ്യാപക പരിശോധന, മദ്യനിര്‍മ്മാണ ഉപകരണങ്ങള്‍ പിടിച്ചെടുത്തു

Published : Aug 02, 2020, 10:09 AM IST
പഞ്ചാബിലെ വിഷമദ്യ ദുരന്തം; മരണം 86 ആയി, ജില്ലകളില്‍ വ്യാപക പരിശോധന, മദ്യനിര്‍മ്മാണ ഉപകരണങ്ങള്‍ പിടിച്ചെടുത്തു

Synopsis

മൂന്ന് ജില്ലകളിലായി നൂറിലേറെ റെയ്ഡുകള്‍ ഇന്നലെ മാത്രം നടത്തി. ഇന്നലെ 17 പേരാണ് പിടിയിലായത്...  

ദില്ലി: പഞ്ചാബിലെ മൂന്നു ജില്ലകളിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരണം 86 ആയി. തന്‍ തരന്‍ ജില്ലയില്‍ 63 പേരും അമൃതസറില്‍ 12 പേരും ബട്ടാലയില്‍ 11 പേരുമാണ് മരിച്ചത് സംഭവവുമായി ബന്ധപ്പെട്ടു 25 പേര്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

മൂന്ന് ജില്ലകളിലായി നൂറിലേറെ റെയ്ഡുകള്‍ ഇന്നലെ മാത്രം നടത്തി. ഇന്നലെ 17 പേരാണ് പിടിയിലായത്. പരിശോധനയില്‍ വ്യപകമായി മദ്യ നിര്‍മ്മാണ വസ്തുക്കള്‍ പിടികൂടിയതായി ഡിജിപി ഡിങ്കര്‍ ഗുപ്ത പറഞ്ഞു. 
സംഭവത്തില്‍ ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥരെയും നാല് പൊലീസുകാരെയും സസ്‌പെന്റ് ചെയ്തു. 

അതേസമയം വ്യാജമദ്യവുമായി മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും പങ്കുണ്ടെന്ന ആരോപണവുമായി ശിരോമണി അകാലിദള്‍ രംഗത്തെത്തി. മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് സുഖ്ബീര്‍ ബാദല്‍ ആവശ്യപ്പെട്ടു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'തിരുവനന്തപുരത്ത് ആദ്യമായി ബിജെപി മേയർ വരാൻ പോകുന്നു, ജനം മോദിയെ മാത്രമാണ് വിശ്വസിക്കുന്നത്': അമിത് ഷാ
'പ്രിയം മലയാളം'! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം