ദില്ലി കലാപ ​ഗൂഢാലോചനക്കേസ്; സുപ്രീംകോടതിയിലെ ജാമ്യാപേക്ഷ പിൻവലിച്ച് ഉമർ ഖാലിദ്

Published : Feb 14, 2024, 12:33 PM ISTUpdated : Feb 14, 2024, 12:37 PM IST
ദില്ലി കലാപ ​ഗൂഢാലോചനക്കേസ്; സുപ്രീംകോടതിയിലെ ജാമ്യാപേക്ഷ പിൻവലിച്ച് ഉമർ ഖാലിദ്

Synopsis

ഉമർഖാലിദിന്റെ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് നിരവധി തവണ സുപ്രീംകോടതി മാറ്റിവെച്ചിരുന്നു. ചില സാഹചര്യങ്ങൾ മൂലം സുപ്രീംകോടതിയിലെ ജാമ്യാപേക്ഷ പിൻവലിക്കുകയാണെന്നും ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു. 

ദില്ലി: ദില്ലി കലാപ ​ഗൂഢാലോചനക്കേസില്‍ ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമല്‍ ഖാലിദ് സുപ്രീംകോടതിയിലെ ജാമ്യാപേക്ഷ പിന്‍വലിച്ചു. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ അറിയിച്ചു. ഉമർഖാലിദിന്റെ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് നിരവധി തവണ സുപ്രീംകോടതി മാറ്റിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷയുമായി ഉമർഖാലിദ് വിചാരണക്കോടതിയെ സമീപിക്കുന്നത്.

ചില സാഹചര്യങ്ങൾ മാറി. അതിനാൽ സുപ്രീംകോടതിയിലെ ജാമ്യാപേക്ഷ പിൻവലിക്കുകയാണ്. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കുമെന്നും ഉമർഖാലിദിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു. 2020 സെപ്തംബർ 13 നാണ് ഉമർ ഖാലിദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ച് യുഎപിഎ ചുമത്തിയായിരുന്നു അറസ്റ്റ്. കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുൻപ് ഇവർ രണ്ട് പേരും, ഷഹീൻ ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്‌ പിന്നിൽ പ്രവർത്തിച്ച യുണൈറ്റ് എഗെൻസ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. 

വിഎന്‍വാസവനെ തോല്‍പ്പിച്ചത് മറന്നേക്ക്,ചാഴിക്കാടനെ പാര്‍ട്ടിസ്ഥാനാര്‍ഥിയെ പോലെ പരിഗണിക്കണമെന്ന് എംവിഗോവിന്ദന്‍

https://www.youtube.com/watch?v=Ko18SgceYX8

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത് രാത്രി 8:40ന്, എത്തിയത് 9:24ന്, നിലത്തിറക്കിയതും ഭീഷണി സന്ദേശം; ഫ്ലൈറ്റ് സുരക്ഷിതമെന്ന് അധികൃതർ
ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്