അപകടമുനമ്പിൽ പേടിയോടെ 200ലേറെ യാത്രക്കാർ, ലഹോറിലേക്ക് പ്രവേശിക്കാന് അനുമതി നിഷേധിച്ചു; സ്ഥിരീകരിച്ച് ഡിജിസിഎ

Published : May 23, 2025, 12:42 PM IST
അപകടമുനമ്പിൽ പേടിയോടെ 200ലേറെ യാത്രക്കാർ, ലഹോറിലേക്ക് പ്രവേശിക്കാന് അനുമതി നിഷേധിച്ചു; സ്ഥിരീകരിച്ച് ഡിജിസിഎ

Synopsis

ആകാശച്ചുഴിയിൽ അകപ്പെട്ട ഇന്ത്യൻ വിമാനം പ്രതികൂല കാലാവസ്ഥ ഒഴിവാക്കാൻ പാകിസ്ഥാൻ വ്യോമാതിർത്തിയിലേക്ക് കടക്കാൻ അനുമതി തേടിയെങ്കിലും നിഷേധിക്കപ്പെട്ടു. 

ദില്ലി: പാകിസ്ഥാൻ ഇന്ത്യൻ യാത്രാ വിമാനത്തിന് വ്യോമപാത നിഷേധിച്ച നടപടിയിൽ പ്രതികരണവുമായി ഡിജിസിഎ  
പത്താൻകോട്ടിന് സമീപം വച്ചാണ് വിമാനം ആകാശച്ചുഴിയിൽപെട്ട് അപകടത്തിലായത്. പാക് അന്താരാഷ്ട്ര അതിർത്തിയിലേക്കും ലാഹോറിലേക്കും പ്രവേശിക്കാന് അനുമതി നിഷേധിക്കപ്പെട്ടു. വളരെ അപകടകരമായ സാഹചര്യം തുടർന്നുണ്ടായി. അടയിന്തര സാഹചര്യമാണെന്ന് പൈലറ്റ് ശ്രീന​ഗ‍ർ എടിസിയെ അറിയിച്ചു. എന്നാൽ സുരക്ഷിത ലാൻഡിംഗ് നടത്താൻ സാധിച്ചു. യാത്രക്കാർ സുരക്ഷിതരാണെന്നും വിമാനത്തിന് കേടുപാടുണ്ടായെന്നും  ഡിജിസിഎ അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

ആകാശച്ചുഴിയിൽ അകപ്പെട്ട ഇന്ത്യൻ വിമാനത്തിന് പാകിസ്ഥാൻ സഹായം നിഷേധിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകൾ വന്നതോടെ ഡിജിസിഎ വിശദീകരണം. ബുധനാഴ്ച ഒരു വിമാനം പ്രതികൂല കാലാവസ്ഥ ഒഴിവാക്കാൻ സഹായം അഭ്യർത്ഥിച്ചപ്പോഴാണ് പാകിസ്ഥാൻ ഈ നിലപാടെടുത്തതെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഡൽഹി-ശ്രീനഗർ ഇൻഡിഗോ എയർലൈൻസ് വിമാനം അപ്രതീക്ഷിതമായ ആകാശച്ചുഴിയെ നേരിട്ടപ്പോൾ, പൈലറ്റ് ലാഹോർ എയർ ട്രാഫിക് കൺട്രോളിനോട് പാകിസ്ഥാൻ വ്യോമാതിർത്തി താൽക്കാലികമായി ഉപയോഗിക്കാൻ അനുമതി തേടി. അതുവഴി പ്രതികൂല കാലാവസ്ഥ ഒഴിവാക്കാൻ കഴിയുമായിരുന്നു. എന്നാൽ ഈ അപേക്ഷ നിരസിക്കപ്പെട്ടുവെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

വിമാനം അമൃത്സറിന് മുകളിലൂടെ പറക്കുമ്പോൾ, ആകാശച്ചുഴി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റ് അപായസൂചന നൽകി. തുടർന്ന് ലാഹോർ എടിസിയുമായി ബന്ധപ്പെട്ട് വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി തേടി. അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പൈലറ്റ് കടുത്ത പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച് നിശ്ചയിച്ച പാതയിലൂടെ തന്നെ യാത്ര തുടരുകയായിരുന്നു. 

മെയ് 21 ന് വൈകുന്നേരമാണ് ഇൻഡിഗോ വിമാനം 6E 2142 ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ടത്. പെട്ടെന്നുള്ള ആലിപ്പഴ വീഴ്ചയെ തുടർന്ന് വിമാനം അപകടാവസ്ഥയിലൂടെ കടന്നുപോയി.  പൈലറ്റ് ശ്രീനഗറിലെ എയർ ട്രാഫിക് കൺട്രോളിൽ അടിയന്തര സാഹചര്യം റിപ്പോർട്ട് ചെയ്തു. വിമാനം ആടിയുലഞ്ഞപ്പോൾ പരിഭ്രാന്തരായ യാത്രക്കാർ പ്രാർത്ഥിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ശ്രീനഗർ വിമാനത്താവളത്തിൽ വൈകുന്നേരം 6:30ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. പൈലറ്റിന്‍റെയും മറ്റ് ജീവനക്കാരുടെയും സമയോചിത ഇടപെടൽ കാരണം വലിയൊരു ദുരന്തമാണ് ഒഴിവായത്. 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന
അഞ്ച് വയസ്സുകാരനെ പുലി കടിച്ചു കൊന്നു; മൃതദേഹം കണ്ടെടുത്തത് തേയിലതോട്ടത്തിൽ നിന്ന്, സംഭവം തമിഴ്നാട്ടിലെ വാൽപ്പാറയിൽ