കപിൽ സിബലുമായി ചർച്ച, പിന്നാലെ നിർണായക നീക്കങ്ങളുമായി എഎപി; രാഘവ് ഛദ്ദയെ അടക്കം അയോഗ്യരാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

Published : Apr 26, 2026, 04:27 PM IST
raghav chadha

Synopsis

ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദ, സ്വാതി മലിവാൾ എന്നിവരടക്കം ഏഴ് രാജ്യസഭാ എംപിമാരെ അയോഗ്യരാക്കണമെന്ന് എഎപി ആവശ്യപ്പെട്ടു. കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവരുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സഞ്ജയ് സിംഗ് രാജ്യസഭാ അധ്യക്ഷന് പരാതി നൽകി.

ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി നേതൃത്വം രാജ്യസഭാ അധ്യക്ഷൻ സി പി രാധാകൃഷ്ണനെ സമീപിച്ചു. രാഘവ് ഛദ്ദ, സ്വാതി മലിവാൾ എന്നിവരടക്കമുള്ള ഏഴ് അംഗങ്ങൾ പാർട്ടി വിട്ടത് കൂറുമാറ്റ നിരോധന നിയമത്തിന്‍റെ ലംഘനമാണെന്നും ഇവരുടെ അംഗത്വം റദ്ദാക്കണമെന്നും എഎപി നേതാവ് സഞ്ജയ് സിംഗ് ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക്, ഹർഭജൻ സിംഗ്, രാജേന്ദ്ര ഗുപ്ത, വിക്രംജിത് സാഹ്നി, സ്വാതി മലിവാൾ എന്നിവർ എഎപിയിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചത്.

പാർട്ടിയുടെ സ്ഥാപക തത്വങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും എഎപി വ്യതിചലിച്ചതാണ് തങ്ങൾ മാറാൻ കാരണമെന്നാണ് എംപിമാരുടെ വിശദീകരണം. എന്നാൽ, ഈ നീക്കം നിയമപരമായി നിലനിൽക്കില്ലെന്ന് സഞ്ജയ് സിംഗ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഭരണഘടനാ പ്രകാരം ഒരു പാർട്ടിയിലെ മൂന്നിൽ രണ്ട് ഭാഗം നിയമസഭാ/പാർലമെന്‍റ് അംഗങ്ങൾ ഒന്നിച്ച് മാറിയാൽ മാത്രമേ അത് ലയനമായി അംഗീകരിക്കാനാവൂ. രാജ്യസഭയിൽ എഎപിക്ക് ആകെ പത്ത് അംഗങ്ങളാണുള്ളത്. അതിനാൽ ഏഴ് പേർ മാറിയത് നിയമസാധുതയുള്ള ലയനമല്ലെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബലുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഇവർ അയോഗ്യരാക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർട്ടി വിട്ടവരിൽ ആറ് പേരും പഞ്ചാബിൽ നിന്നുള്ളവരാണെന്നും ഇത് പഞ്ചാബിലെ ജനവിധിക്ക് വിരുദ്ധമാണെന്നും സഞ്ജയ് സിംഗ് പറഞ്ഞു. പഞ്ചാബിലെ എഎപി എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറിയ രാഘവ് ഛദ്ദയുമായി ബന്ധപ്പെടുന്നു എന്ന തരത്തിലുള്ള വാർത്തകൾ വെറും കിംവദന്തികൾ മാത്രമാണ്. ബിജെപിയും രാഘവ് ചദ്ദയും ബോധപൂർവ്വം ഇത്തരം നുണപ്രചാരണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടി വിട്ട നേതാക്കൾക്കെതിരെ പഞ്ചാബിൽ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ബിജെപിയിൽ ചേർന്ന നേതാക്കൾക്ക് അവരുടെ രാജ്യസഭാ അംഗത്വം ഉടൻ നഷ്ടമാകുമെന്നും ഒരു എംഎൽഎ പോലും സ്വന്തം ഭാവി അപകടത്തിലാക്കി കൂറുമാറ്റത്തിന് തയ്യാറാകില്ലെന്നും സഞ്ജയ് സിംഗ് കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'പഞ്ചാബ് ദേ ​ഗദ്ദാർ, ജനതയെ വഞ്ചിച്ചു', വീടിന്റെ മതിലുകളിൽ ചുവരെഴുത്ത്; ഹർഭജനടക്കമുള്ളവര്‍ക്കെതിരെ പഞ്ചാബിൽ എഎപി പ്രതിഷേധം
ചൂലിന്‍റെ കെട്ടഴിക്കാന്‍ ബിജെപി, ആം ആദ്മിയുടെ മൂന്ന് ലോക്സഭ എംപിമാരിൽ രണ്ടു പേരെ ഒപ്പം കൊണ്ടുവരാൻ നീക്കം തുടങ്ങി,പഞ്ചാബിലും അട്ടിമറി നീക്കം