'ഒരാൾ തീവ്രവാദിയാണെന്ന് വെറുതെ പറയാമോ, ഇത് ബിജെപി തന്ത്രമാണ്'; മം​ഗളുരു സ്ഫോടനത്തിൽ ഡി കെ ശിവകുമാർ

Published : Dec 16, 2022, 12:16 AM ISTUpdated : Dec 16, 2022, 12:17 AM IST
 'ഒരാൾ തീവ്രവാദിയാണെന്ന് വെറുതെ പറയാമോ, ഇത് ബിജെപി തന്ത്രമാണ്'; മം​ഗളുരു സ്ഫോടനത്തിൽ ഡി കെ ശിവകുമാർ

Synopsis

 മം​ഗളൂരുവിലെ കുക്കർബോംബ് സ്ഫോടനം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. എൻഐഎ അന്വേഷണം ഏറ്റെടുത്തിട്ടുമുണ്ട്.   

ബം​ഗളൂരു: മം​ഗളൂരുവിൽ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനം തീവ്രവാദ പ്രവർത്തനമാണെന്ന കണ്ടെത്തൽ തെറ്റായിരിക്കാമെന്ന് കോൺ​ഗ്രസ് നേതാവ് ഡി കെ ശിവകുമാർ. മം​ഗളൂരുവിലെ കുക്കർബോംബ് സ്ഫോടനം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. എൻഐഎ അന്വേഷണം ഏറ്റെടുത്തിട്ടുമുണ്ട്. 

കുക്കർ ബോംബുമായി ഓട്ടോറിക്ഷയിൽ കയറിയ യാത്രക്കാരനെ, സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താതെ തീവ്രവാദിയെന്ന് വിളിച്ചതിൽ ചോദ്യം ഉന്നയിച്ചാണ് ഡി കെ ശിവകുമാർ  ഇപ്പോൾ രം​ഗത്തെത്തിയിരിക്കുന്നത്. "ആരാണ് ഈ തീവ്രവാദികൾ? എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്? അന്വേഷണമില്ലാതെ അവർ (അന്വേഷണ ഏജൻസി)  എങ്ങനെയാണ് ഒരാളെ തീവ്രവാദി എന്ന് വിളിക്കുക? അവർ വിശദമായി പറഞ്ഞിരുന്നെങ്കിൽ നമുക്ക് അറിയാമായിരുന്നു. മുംബൈ, ദില്ലി, പുൽവാമ എന്നിവിടങ്ങളിൽ നടന്നത് പോലെയുള്ള തീവ്രവാദ പ്രവർത്തനമാണോ ഇത്. ഡികെ ശിവകുമാർ ചോദിച്ചു. ബോംബ് സ്‌ഫോടനത്തെ വേറെ രീതിയിൽ നിർവ്വചിച്ചതാകാം. ആർക്കെങ്കിലും അതിൽ തെറ്റു പറ്റിയതാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ബിജെപി ഈ സ്ഫോടനത്തെ വോട്ട് നേടാനുള്ള കാരണമായി ഉപയോ​ഗിക്കുകയാണെന്നും ശിവകുമാർ ആരോപിച്ചു. വോട്ട് ആകർഷിക്കാനാണ് അവർ ഇത് ചെയ്യുന്നത്. കൂടുതൽ വോട്ട് നേടാനുള്ള അവരുടെ തന്ത്രം മാത്രമാണിത്. ഇത്തരമൊരു പരീക്ഷണം ആരും ഇതുവരെ നടത്തിയിട്ടില്ലെന്നും ഇത് രാജ്യത്തിന്റെ ചരിത്രത്തിന് നാണക്കേടാണെന്നും ഡികെ ശിവകുമാർ പറഞ്ഞു. അതേസമയം, ഡി കെ ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി വക്താവ് എസ് പ്രകാശ്, കോൺഗ്രസ് നേതാവ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. "ആരാണ് തീവ്രവാദിയെന്ന് പൊലീസ് അന്വേഷണത്തിന് ശേഷം തീരുമാനിക്കും. ഇത്രയും വർഷം മന്ത്രിയായിട്ടും ഡി കെ ശിവകുമാറിന് അടിസ്ഥാനകാര്യങ്ങൾ അറിയില്ലെങ്കിൽ അത് ദൗർഭാഗ്യകരമാണ്. ഭീകരപ്രവർത്തനം നടത്തിയവർക്ക് പിന്തുണയുമായി രംഗത്തുവരുന്നത് വളരെ അപകടകരമാണ്. കർണാടകയിലെ ജനങ്ങളുടെ ജീവനാണ് ഇയാൾ അപകടത്തിലാക്കുന്നത്. തന്റെ അശ്രദ്ധമായ പരാമർശത്തിന് അദ്ദേഹം മാപ്പ് പറയണം. ബിജെപി നേതാവ് പറഞ്ഞു.

Read Also: പത്തു രൂപ ആവശ്യപ്പെട്ടു, നൽകിയില്ല; വഴക്കിനിടെ യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി

 
 
 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്