
ദില്ലി: കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ദില്ലിയിലെത്തി രാഹുൽ ഗാന്ധിയെ കണ്ടതിന് പിന്നാലെ കർണാടക കോൺഗ്രസിൽ ആഭ്യന്തര പ്രശ്നങ്ങൾ വീണ്ടും സജീവമാകുന്നോ എന്ന ചോദ്യം ശക്തമായി. വെള്ളിയാഴ്ച ദില്ലിയിലെത്തിയ ഡികെ ശിവകുമാർ പ്രത്യേകമായി രാഹുൽ ഗാന്ധിയെയും മല്ലികാർജ്ജുൻ ഖർഗെയെയും കണ്ട് മടങ്ങിയിരുന്നു. ഇതിൻ്റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണോ കൂടിക്കാഴ്ചയ്ക്ക് പിന്നിലെന്ന ചോദ്യം ബലപ്പെട്ടത്.
എന്നാൽ കോൺഗ്രസ് നേതൃത്വം കൂടിക്കാഴ്ചയെ കുറിച്ച് വിശദീകരിച്ചിട്ടില്ല. എന്നാൽ കർണാടകയിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇതിന് കാരണമെന്നാണ് വിവരം. അതേസമയം ദില്ലിയിലെത്തിയ ശിവകുമാർ അസം നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച നേതൃയോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. അതിനിടെ കർണാടകയിലെ ഊർജ്ജ മന്ത്രി കെജെ ജോർജും രാഹുൽ ഗാന്ധിയെ കണ്ടു. സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങൾ ഈ ചർച്ചയിൽ മന്ത്രി ഉന്നയിച്ചുവെന്നാണ് വിവരം.
2020 മാർച്ചിൽ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി ചുമതലയേറ്റ ഡികെ ശിവകുമാർ, 2018 ൽ 80 സീറ്റ് നേടിയ കോൺഗ്രസിനെ 2023 135 സീറ്റുകളിലേക്ക് ഉയർത്തിയതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam