കർണാടകയിലെ കോൺഗ്രസിൽ ആഭ്യന്തര പ്രശ്നങ്ങൾ തീർന്നില്ലേ? ഡികെ ശിവകുമാർ ദില്ലിയിലെത്തി രാഹുൽ ഗാന്ധിയെ കണ്ടു

Published : Jan 17, 2026, 03:48 PM IST
Siddaramaiah vs DK Shivakumar

Synopsis

കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ദില്ലിയിലെത്തി രാഹുൽ ഗാന്ധിയെയും മല്ലികാർജ്ജുൻ ഖർഗെയെയും കണ്ടു. ഈ കൂടിക്കാഴ്ച കർണാടക കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ആഭ്യന്തര പ്രശ്നങ്ങൾ വീണ്ടും സജീവമാക്കി

ദില്ലി: കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ദില്ലിയിലെത്തി രാഹുൽ ഗാന്ധിയെ കണ്ടതിന് പിന്നാലെ കർണാടക കോൺഗ്രസിൽ ആഭ്യന്തര പ്രശ്നങ്ങൾ വീണ്ടും സജീവമാകുന്നോ എന്ന ചോദ്യം ശക്തമായി. വെള്ളിയാഴ്ച ദില്ലിയിലെത്തിയ ഡികെ ശിവകുമാർ പ്രത്യേകമായി രാഹുൽ ഗാന്ധിയെയും മല്ലികാർജ്ജുൻ ഖർഗെയെയും കണ്ട് മടങ്ങിയിരുന്നു. ഇതിൻ്റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണോ കൂടിക്കാഴ്ചയ്ക്ക് പിന്നിലെന്ന ചോദ്യം ബലപ്പെട്ടത്.

എന്നാൽ കോൺഗ്രസ് നേതൃത്വം കൂടിക്കാഴ്ചയെ കുറിച്ച് വിശദീകരിച്ചിട്ടില്ല. എന്നാൽ കർണാടകയിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇതിന് കാരണമെന്നാണ് വിവരം. അതേസമയം ദില്ലിയിലെത്തിയ ശിവകുമാർ അസം നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച നേതൃയോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. അതിനിടെ കർണാടകയിലെ ഊർജ്ജ മന്ത്രി കെജെ ജോർജും രാഹുൽ ഗാന്ധിയെ കണ്ടു. സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങൾ ഈ ചർച്ചയിൽ മന്ത്രി ഉന്നയിച്ചുവെന്നാണ് വിവരം.

2020 മാർച്ചിൽ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി ചുമതലയേറ്റ ഡികെ ശിവകുമാർ, 2018 ൽ 80 സീറ്റ് നേടിയ കോൺഗ്രസിനെ 2023 135 സീറ്റുകളിലേക്ക് ഉയർത്തിയതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ആധുനികം മാത്രമല്ല ആത്മനിർഭർ കൂടി', പച്ചക്കൊടി വീശി പ്രധാനമന്ത്രി, ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ചീറിപ്പാഞ്ഞു, ഇന്ത്യൻ റെയിൽവേയിൽ പുതു ചരിത്രം
മേയുന്നതിനിടെ സ്ഫോടക വസ്തു കടിച്ചു, പൊട്ടിത്തെറിയിൽ വായും ആന്തരികാവയവങ്ങളും തകർന്നു; ആനക്കുട്ടിക്ക് ദാരുണാന്ത്യം