
ദില്ലി: ഇന്ത്യ മുന്നണിയിലെ തർക്കങ്ങളിൽ അതൃപ്തി പരസ്യമാക്കി ഡിഎംകെ. തോറ്റാൽ കാരണം നേതാക്കളുടെ ഈഗോയും അനൈക്യവും എന്ന് സംഘടന സെക്രട്ടറി ആർ. എസ്. ഭാരതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സീറ്റ് വിഭജനത്തിൽ അടക്കം സാധ്യമായതെല്ലാം ഡിഎംകെ ചെയ്തു. എന്നാൽ പല നേതാക്കളും വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. കേരളവും ബംഗാളും ഉദാഹരണം എന്നും ഭാരതി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
രാഹുലും പ്രിയങ്കയും കഠിനാധ്വാനം നടത്തിയെന്നും ഇരുവരുടെയും പ്രചാരണം കാരണം മോദിക്ക് പുതിയ വിഷയങ്ങളിലേക്ക് മാറേണ്ടിവന്നു എന്നും ചൂണ്ടിക്കാണിച്ച ഭാരതി വോട്ടെണ്ണലിൽ കൃത്രിമം നടന്നാലേ ബിജെപി ജയിക്കൂ എന്നും കൂട്ടിച്ചേർത്തു. തമിഴ്നാട്ടിൽ ഒരിടത്തും ബിജെപി ജയിക്കില്ല. ബിജെപിയുമായി ഒരിക്കലും ഡിഎംകെ സഖ്യമുണ്ടാക്കില്ല. രാഷ്ട്രീയ ധാർമികതയ്ക്ക് ആണ് സ്റ്റാലിൻ പ്രാധാന്യം നൽകുന്നതെന്നും ആർ. എസ്. ഭാരതി വിശദമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam