ഇറക്കം കുറഞ്ഞ പാവാട ധരിക്കരുതെന്ന് വിദ്യാര്‍ത്ഥിനികളോട് അധികൃതര്‍; കാല്‍പാദം വരെയുള്ള വസ്ത്രം ധരിച്ച് പ്രതിഷേധം

Published : Mar 25, 2019, 10:11 AM IST
ഇറക്കം കുറഞ്ഞ പാവാട ധരിക്കരുതെന്ന് വിദ്യാര്‍ത്ഥിനികളോട് അധികൃതര്‍; കാല്‍പാദം വരെയുള്ള വസ്ത്രം ധരിച്ച്  പ്രതിഷേധം

Synopsis

ഇറക്കം കുറഞ്ഞ പാവാട ധരിക്കരുതെന്ന കോളേജ് അധികൃതരുടെ നിര്‍ദ്ദേശത്തിനെതിരെ വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം. മഹാരാഷ്ട്രയിലെ ജെ ജെ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് അധികൃതരുടെ സദാചാരപ്രയോഗം. 

മുംബൈ: ഇറക്കം കുറഞ്ഞ പാവാട ധരിക്കരുതെന്ന കോളേജ് അധികൃതരുടെ നിര്‍ദ്ദേശത്തിനെതിരെ വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം. മഹാരാഷ്ട്രയിലെ ജെ ജെ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് അധികൃതരുടെ സദാചാരപ്രയോഗം. കാല്‍പാദം വരെയുള്ള വസ്ത്രം ധരിച്ചും മുഖം മൂടിയുമാണ് വിദ്യാര്‍ത്ഥിനികള്‍ ഇതിനെതിരെ പ്രതിഷേധിച്ചത്.

ഇക്കഴിഞ്ഞ ഹോളിക്ക് പിന്നാലെയാണ് അധികൃതര്‍ ഇത്തരത്തിലൊരു നിബന്ധന വച്ചതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. ഇറക്കം കുറ‍ഞ്ഞ പാവാടക്ക് മാത്രമല്ല വിലക്ക്
ആഘോഷ സമയങ്ങളില്‍ പുരുഷന്മാരുടെ അടുത്ത് ഇരിക്കരുതെന്നും രാത്രി 10 മണിയാകുമ്പോള്‍ ഹോസ്റ്റലില്‍ എത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ഡോക്ടര്‍ അജയ് ചന്ദന്‍വാലേയും വാര്‍ഡന്‍ ശില്‍പ്പ പാട്ടീലും ചേര്‍ന്നാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. 

 ഇഷ്ട്ടമുള്ള രീതിയില്‍ വസ്ത്രം  ധരിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണ് പുതിയ നിര്‍ദ്ദേശമെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. എന്നാല്‍ പ്രതിഷേധത്തിന് പിന്നാലെ വിദ്യാര്‍ത്ഥിനികള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്നത് മാത്രമാണ് തന്‍റെ സന്ദേശം. ഹോളി ആഘോഷങ്ങള്‍ക്കിടയില്‍ ചില പ്രശ്നങ്ങളുണ്ടായി. പുതിയ നിര്‍ദ്ദേശത്തില്‍ വിദ്യാര്‍ത്ഥിനികള്‍ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടെങ്കില്‍ സംസാരിക്കാന്‍ തയ്യാറാണെന്നും അധികൃതര്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പദവിയാണ്, ജന്മാവകാശമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; '35 ലക്ഷം വരെയാണ് ഓരോ സീറ്റിനും ചെലവ്, രാജ്യത്തോട് മെഡിക്കൽ വിദ്യാർത്ഥികൾ കടപ്പെട്ടിരിക്കുന്നു'
ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്