1400 കോടിയുടെ ലഹരികടത്ത്, 'ബുദ്ധികേന്ദ്രം ദക്ഷിണാഫ്രിക്കയിലുള്ള മന്‍സൂര്‍', ഇന്‍റര്‍പോള്‍ സഹായം തേടും

Published : Oct 06, 2022, 09:45 PM ISTUpdated : Oct 06, 2022, 09:47 PM IST
1400 കോടിയുടെ ലഹരികടത്ത്, 'ബുദ്ധികേന്ദ്രം ദക്ഷിണാഫ്രിക്കയിലുള്ള മന്‍സൂര്‍', ഇന്‍റര്‍പോള്‍ സഹായം തേടും

Synopsis

കൊച്ചി മുംബൈ തുറമുഖങ്ങളിലൂടെ 2018 മുതൽ ലഹരി മരുന്ന് കടത്തുന്ന വൻ സംഘത്തിന്‍റെ ഭാഗമാണ് മൻസൂർ തച്ചംപറമ്പിലും അറസ്റ്റിലായ വിജിൻ വർഗീസുമെന്നാണ് ഡിആർഐ കണ്ടെത്തൽ. 

മുംബൈ: ആയിരത്തി നാനൂറ് കോടിയിലേറെ രൂപയുടെ ലഹരി മരുന്ന് കടത്തിയ കേസിൽ ബുദ്ധികേന്ദ്രം ദക്ഷിണാഫ്രിക്കയിലുള്ള മലപ്പറം സ്വദേശി മൻസൂറെന്ന് ഡി ആർ ഐ. നാല് വർഷമായി സംഘം ലഹരി കടത്ത് നടത്തുകയാണ്. ഇയാളെ പിടികൂടാൻ ഇന്‍റര്‍ പോളിന്‍റെ സഹായവും ഡിആർഐ തേടും. കൊച്ചി, മുംബൈ തുറമുഖങ്ങളിലൂടെ 2018 മുതൽ ലഹരി മരുന്ന് കടത്തുന്ന വൻ സംഘത്തിന്‍റെ ഭാഗമാണ് മൻസൂർ തച്ചംപറമ്പിലും അറസ്റ്റിലായ വിജിൻ വർഗീസുമെന്നാണ് ഡി ആർ ഐ കണ്ടെത്തൽ. ഇത്തവണ വലൻസിയെ ഓറ‌ഞ്ചെന്ന് പറ‌ഞ്ഞ് 46000 പെട്ടികൾ എത്തിച്ചപ്പോൾ അതിൽ 320 ഉം ലഹരി മരുന്നായിരുന്നു.

ഡി ആർ ഐ പിടികൂടുന്നതിന് തലേന്ന് മൻസൂർ വിജിൻ വർഗീസിനെ വാട്സ് ആപ്പിൽ വിളിക്കുകയും ലഹരി മരുന്ന് പെട്ടികൾ മറ്റൊരിടത്തേക്ക് മാറ്റണമെന്നും പറഞ്ഞു. രാഹുൽ എന്നയാളെ ഇതിനായി നിയോഗിച്ചെന്നാണ് അറിയിച്ചത്. രാഹുൽ അയച്ചതെന്ന് പറഞ്ഞാണ് മഹേഷ് എന്നൊരാൾ ട്രക്കുമായി എത്തിയതും ലഹരി മരുന്ന് കൊണ്ടുപോയതും. വഴിമധ്യേ ഡി ആർ ഐ പിടികൂടുകയും ചെയ്തു. തന്നെ ഒപ്പമുണ്ടായിരുന്ന ഗുജറാത്ത് സ്വദേശി ചതിച്ചതെന്നായിരുന്നു മൻസൂർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. ഇത് നുണയാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. മൻസൂറിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാൻ ഇന്‍റര്‍പോളിന്‍റെ അടക്കം സഹായം ഡി ആർ ഐ തേടും. അതേസമയം ലഹരി മരുന്ന് കേസിൽ മറ്റൊരു മലയാളികൂടി ഇന്ന് മുംബൈയിൽ അറസ്റ്റിലായി.

അതേസമയം 80 കോടിയുടെ ഹെറോയിനുമായി വീണ്ടുമൊരു മലയാളി കൂടി മുംബൈയില്‍ ഡി ആർ ഐയുടെ പിടിയിലായി. കോട്ടയം സ്വദേശി ബിനു ജോണാണ് മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായത്. ട്രോളി ബാഗിൽ കടത്തുകയായിരുന്ന 16 കിലോ വീര്യം കൂടിയ ഹെറോയിനാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡി ആർ ഐ നടത്തിയ പരിശോധനയിലാണ് ഇത്രയും കൂടിയ അളവിൽ ഹെറോയിൻ പിടികൂടിയത്. ഒരു വിദേശിക്കായി താൻ ക്യാരിയറായി പ്രവർത്തിച്ചെന്നാണ് ഇയാൾ മൊഴി നൽകിയത്. ഡോളറിൽ പ്രതിഫലവും നൽകി. ഇയാളുടെ കൂട്ടാളിയെന്ന് സംശയിക്കുന്ന ഘാന സ്വദേശിനിയെ ദില്ലിയിലെ ഒരു ഹോട്ടലിൽ നിന്ന് ഡി ആർ ഐ പിടികൂടിയിട്ടുണ്ട്. ഇവരെയും ചോദ്യം ചെയ്ത് വരികയാണ്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇഷ്ടം പോലെ ചെലവഴിക്കാൻ പതിനായിരം കോടി രൂപയുടെ ബാങ്ക് ബാലന്‍സ്, ചെലവ് കുറവ്; ആശങ്കയില്ലാതെ ബിജെപി അധ്യക്ഷ പദത്തിൽ നിതിൻ നബിന്‍
വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം