20 ലക്ഷം കോടി പാക്കേജ്; സാമ്പത്തിക അഭിവൃദ്ധിയുടെ പുതിയ നാഴികക്കല്ലാകുമെന്ന് യോഗി ആദിത്യനാഥ്

Web Desk   | Asianet News
Published : May 13, 2020, 11:06 AM IST
20 ലക്ഷം കോടി പാക്കേജ്; സാമ്പത്തിക അഭിവൃദ്ധിയുടെ പുതിയ നാഴികക്കല്ലാകുമെന്ന് യോഗി ആദിത്യനാഥ്

Synopsis

കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറാൻ തൊഴിലാളികൾ, കർഷകർ, വ്യവസായികൾ എന്നിവരെ ഈ പാക്കേജ് സഹായിക്കുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.   

ലക്നൗ: പ്രധാനമന്ത്രി മോദിയുടെ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറാൻ തൊഴിലാളികൾ, കർഷകർ, വ്യവസായികൾ എന്നിവരെ ഈ പാക്കേജ് സഹായിക്കുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു. 

ഈ പ്രതിസന്ധി ഘട്ടത്തിൽ‌ ദരിദ്രർ, കർഷകർ, തൊഴിലാളികൾ, അതിഥി തൊഴിലാളികൾ, തെരുവു കച്ചവടക്കാർ, ചെറുകിട സംരംഭകർ, കൂലിവേലക്കാർ എന്നിരെ സഹായിക്കാൻ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അനുവദിച്ച പ്രധാനമന്ത്രിയോട് ഞങ്ങൾ എല്ലാവരും നന്ദിയുള്ളവരാണ്. ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് മാത്രമല്ല, ഉത്തർപ്രദേശിലെ വ്യവസായ പദ്ധതിയായ ഒരു ജില്ല ഒരു ഉത്പന്നം പദ്ധതിക്കും ഈ പാക്കേജ് ഗുണം ചെയ്യും. കൊവിഡ് ബാധയെ തുടർന്ന് വിവിധ സംരംഭങ്ങൾ വളരെയധികം പ്രതിസന്ധി നേരിടുന്നുണ്ട്. ഒരു പുതിയ സാമ്പത്തിക  ഉന്നമനത്തിന് ഈ പാക്കേജ് സഹായിക്കും. യോഗി ആദിത്യനാഥ് പറഞ്ഞു. 

ഉത്തർപ്രദേശിലേക്ക് ഇതുവരം പത്ത് ലക്ഷം അതിഥി തൊഴിലാളികളാണ് തിരിച്ചെത്തിയത്. വരും ദിവസങ്ങളിൽ 20 ലക്ഷത്തിലധികം തൊഴിലാളികൾ കൂടി എത്തുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രിയുടെ മാർഗനിർദ്ദേശത്തിന് കീഴിൽ കൊറോണ വൈറസ് ബാധയെ തുടർന്നുണ്ടായ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹം കഴിഞ്ഞ് 2 മാസം മാത്രം, ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി
ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രാര്‍ഥിക്കാമെന്ന് സുപ്രീം കോടതി, ഭോജ്ശാല ക്ഷേത്രം-കമൽ മൗല പള്ളി തര്‍ക്കത്തില്‍ വിധി