ബം​ഗാളിൽ അനധികൃത പടക്ക നിർമാണ കമ്പനിയിൽ സ്ഫോടനം; മൂന്നുപേർ കൊല്ലപ്പെട്ടു

Published : Mar 21, 2023, 09:12 AM ISTUpdated : Mar 21, 2023, 12:51 PM IST
ബം​ഗാളിൽ അനധികൃത പടക്ക നിർമാണ കമ്പനിയിൽ സ്ഫോടനം; മൂന്നുപേർ കൊല്ലപ്പെട്ടു

Synopsis

മഹേഷ്‌തലയിലെ ഒരു വീട്ടിൽ പ്രവർത്തിക്കുന്ന യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. കൊല്ലപ്പെട്ടവർ വീട്ടുടമയുടെ ഭാര്യയും മകനും അയൽവാസിയുമാണെന്ന് പൊലീസ് പറഞ്ഞു. വൈകുന്നേരം 6 മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്.

കൊൽക്കത്ത: ബം​ഗാളിൽ അനധികൃത പടക്ക നിർമാണ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ജനവാസ മേഖലയിലുള്ള അനധികൃത പടക്ക നിർമാണ യൂണിറ്റിലാണ് സ്‌ഫോടനമുണ്ടായത്. സംഭവസ്ഥലത്തു നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങളെന്ന് പൊലീസ് പറയുന്നു.

മഹേഷ്‌തലയിലെ ഒരു വീട്ടിൽ പ്രവർത്തിക്കുന്ന യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. കൊല്ലപ്പെട്ടവർ വീട്ടുടമയുടെ ഭാര്യയും മകനും അയൽവാസിയുമാണെന്ന് പൊലീസ് പറഞ്ഞു. വൈകുന്നേരം 6 മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. മൂന്ന് ഫയർ ഫോഴ്സ്സം യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തിയെങ്കിലും രാത്രി വൈകുവോളം തീപിടിത്തം തുടർന്നുവെന്ന് അയൽക്കാർ പറയുന്നു. 

കരിമണൽ മോഷ്ടിച്ചു കടത്തിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ; മിനി ലോറിയും പിടിച്ചെടുത്തു

സാമ്പിളുകൾ ശേഖരിക്കാനും തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനും ഫോറൻസിക് ഉദ്യോഗസ്ഥരുടെ സംഘം സ്ഥലം സന്ദർശിക്കും. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി മന്ത്രി രം​ഗത്തെത്തി. ജനവാസകേന്ദ്രത്തിൽ യൂണിറ്റ് പ്രവർത്തിക്കാനുള്ള സാഹചര്യം എന്താണെന്ന്  പരിശോധിക്കുമെന്ന് മന്ത്രി സുജിത് ബോസ് പറഞ്ഞു. സംഭവത്തിൽ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. 

അതേസമയം, കണ്ടശ്ശാങ്കടവ്  കനോലി  കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി  മരിച്ചതാണ് മറ്റൊരു വാര്‍ത്ത. ദേശമംഗലം കളവർകോട് സ്വദേശി അമ്മാത്ത്  നിധിൻ (അപ്പു -26) ആണ് മരിച്ചത്. നാളെ വിവാഹം നടക്കാനിരിക്കെയാണ്‌ മരണം. കരിക്കൊടിയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ സംഘം കനോലി കനാലിൽ ബോട്ടിങ് നടത്തിയ ശേഷമാണ് കുളിക്കാൻ പോയത്. ആഴം കുറഞ്ഞ ഭാഗത്താണ് ഇവർ കുളിക്കാൻ ഇറങ്ങിയതെങ്കിലും നിധിൻ വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു. ഫിക്സ് വന്നതാണ് വെള്ളത്തിൽ വീണു പോകാൻ കരണമെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഉടൻ തന്നെ  ഒളരിയിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്തിക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ
ക്രൈസ്‌തവ ദേവാലയങ്ങളിൽ ബിജെപി നേതാവിൻ്റെ നേതൃത്വത്തിൽ സംഘടിച്ചെത്തി ആൾക്കൂട്ടം; ആക്രമണത്തിൽ ആശങ്കയോടെ മധ്യപ്രദേശിലെ ക്രൈസ്‌തവ സമൂഹം