ഐ ലൗ യൂ..., പിന്നെ ഫോൺ ഓഫ്, കുവൈത്തിലെ അമ്മയ്ക്ക് അവസാന സന്ദേശം; യൂട്യൂബറെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Feb 26, 2026, 10:24 AM IST
Komali Youtuber

Synopsis

ഹൈദരാബാദിലെ വാടക വീട്ടിൽ 21 കാരിയായ യൂട്യൂബർ ബോണു കൊമാലിയെ മരിച്ച നിലയിൽ കണ്ടെത്തി. കുവൈറ്റിലുള്ള അമ്മയ്ക്ക് 'ഐ ലവ് യൂ' എന്ന് സന്ദേശമയച്ചതിന് പിന്നാലെയായിരുന്നു മരണം. പ്രണയബന്ധം തകർന്നതിലെ മനോവിഷമമാണ് മരണകാരണമെന്ന് പോലീസ് സംശയിക്കുന്നു.

ഹൈദരാബാദ്: ഹൈദരാബാദിലെ വാടക വീട്ടിൽ 21 കാരിയായ യൂട്യൂബറും സയൻസ് വിദ്യാർത്ഥിനിയുമായ ബോണു കൊമാലിയെ തിങ്കളാഴ്ച മരിച്ച നിലയിൽ കണ്ടെത്തി. അമ്മയ്ക്ക് ഐ ലവ് യു സോ മച്ച് എന്ന് സന്ദേശം അയച്ചതിന് തൊട്ടുപിന്നാലെയാണ് ബോണു കൊമാലി മരിച്ചത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ കോമാളി, ഹൈദരാബാദിലെ സ്വകാര്യ കോളേജിൽ ബിഎസ്‌സിക്ക് പഠിക്കുന്നതിനിടെ ഏകദേശം 11 മാസമായി ഒരു അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. യൂട്യൂബ് വീഡിയോകളിലൂടെ പ്രശസ്തയായിരുന്നു കൊമാലി. തിങ്കളാഴ്ച പുലർച്ചെ കുവൈറ്റിൽ ജോലി ചെയ്യുന്ന അമ്മ ബി സത്യ വരലക്ഷ്മിക്കാണ് കൊമാലി അവസാനമായി സന്ദേശമയച്ചത്. ഇളയ സഹോദരനെ നന്നായി നോക്കണമെന്നും കൊമാലി ആവശ്യപ്പെട്ടു. പിന്നീട് അവളുടെ ഫോൺ സ്വിച്ച് ഓഫ് ആയി. ആവർത്തിച്ചുള്ള കോളുകൾക്ക് മറുപടി ലഭിക്കാത്തതിനെ തുടർന്ന് അമ്മ സുഹൃത്തിനെ വിവരമറിയിച്ചു. ‌ 

വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തിന് സമീപത്ത് നിന്ന് ഒരു ഗോവണിയും സാരിയും കണ്ടെത്തി. പ്രണയബന്ധം തകർന്നതിലെ മാനസിക വേദനയെ തുടർന്നാണ് മരണമെന്ന് പൊലീസ് പറഞ്ഞു. 27 കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയറും സഹ യൂട്യൂബറുമായ ഒരാളുമായി മൂന്ന് വർഷത്തെ ബന്ധത്തിലായിരുന്നു. ആറ് മാസം മുമ്പ് കൊമാലി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഒസ്മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഫോൺ രേഖകൾ, സന്ദേശങ്ങൾ, സുഹൃത്തുക്കളിൽ നിന്നും അയൽക്കാരിൽ നിന്നുമുള്ള മൊഴികൾ എന്നിവ പരിശോധിച്ച് പോലീസ് കേസ് അന്വേഷിക്കുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മദ്രസകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും, 'തീവ്രവാദികളുടെ പ്രജനന കേന്ദ്രം'; വിവാദ പരാമർശവുമായി മഹാരാഷ്ട്ര മന്ത്രി
ട്രംപിനും മുന്നിലെത്തി നരേന്ദ്ര മോദി, ലോകത്തിലെ ആദ്യ നേതാവ്, ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്‌സ് എന്ന നാഴികക്കല്ല് പിന്നിട്ട് പ്രധാനമന്ത്രി