എഫ്സിആർഎ ചട്ടം കർശനമാക്കി; 5 വിഭാ​ഗങ്ങളിലായി 105 തരം പ്രവർത്തനങ്ങൾ, ഏത് വിഭാ​ഗമെന്ന് വ്യക്തമാക്കണം

Published : Jun 24, 2026, 12:12 PM ISTUpdated : Jun 24, 2026, 01:34 PM IST
fcra

Synopsis

ചട്ടഭേദ​ഗതി ആദ്യപടിയാണെന്ന സന്ദേശമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. പാർലമെന്റ് വർഷ കാല സമ്മേളനത്തിൽ എഫ്സിആർഎ ബിൽ എത്തിക്കുമെന്നാണ് സൂചന.

ദില്ലി: കേരളത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് എഫ് സി ആര്‍ എ നിയമഭേഗതി ബില്ല് മാറ്റി വച്ച കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കി ചട്ടങ്ങള്‍ ഭേദഗതി ചെയ്തു. 5 വിഭാഗങ്ങളിലായി സര്‍ക്കാര്‍ നല്‍കിയ 105 പ്രവര്‍ത്തനങ്ങളിലൊന്നാണ് ലക്ഷ്യമെന്ന് തെളിവുകള്‍ സഹിതം വ്യക്തമാക്കിയെങ്കില്‍ മാത്രമേ വിദേശ സംഭാവനക്ക് ഇനി മുതല്‍ അനുമതി കിട്ടൂ. പാര്‍ലമെന്‍റിന്‍റെ വര്‍ഷ കാല സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കാനുള്ള നീക്കത്തിന് മുന്നോടിയാണ് സര്‍ക്കാര്‍ നടപടിയെന്ന് സൂചനയുണ്ട്. കടുത്ത അമര്‍ഷം രേഖപ്പെടുത്തിയ സിബിസിഐ സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്ത് ഉടന്‍ രംഗത്തെത്തും. 

പൊതുവായ ലക്ഷ്യമോ പ്രവര്‍ത്തനമോ ചൂണ്ടിക്കാട്ടി ഇനി മുതല്‍ വിദേശ സംഭാവനക്ക് അനുമതി തേടാനാവില്ല. മതം, വിദ്യാഭ്യസം,സംസ്ക്കാരം, സാമ്പത്തികം, സാമൂഹികം എന്നീ വിഭാഗങ്ങളിലായി 105 തരം പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പട്ടികയാക്കി കഴി‍ഞ്ഞു. ഉദ്ദിഷ്ട കാര്യം ആ പട്ടികയിലുണ്ടെങ്കില്‍ തെളിവ് സഹിതം അപേക്ഷ നല്‍കിയാല്‍ അംഗീകരിക്കും. വിദ്യാഭ്യസത്തില്‍ സ്കോളര്‍ഷിപ്പ്, ഗവേഷണം, സ്കൂള്‍ ,കോളേജ്, ലൈബ്രറികള്‍ക്കായുള്ള സഹായം, പൊതു ബോധവത്ക്കരണം, ഭരണ ഘടന അവകാശം തുടങ്ങിയവക്കാകും സംഭാവന തേടാന്‍ അനുമതി നല്‍കുക. 

മതപരമായ കാര്യങ്ങളില്‍ ആചാര സംരക്ഷണം, ആരാധനാലയങ്ങളുടെ നിര്‍മ്മാണവും പുനരുദ്ധാരണവും, മത ഗ്രന്ഥങ്ങളുടെ അച്ചടി എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കും. മത പരിവര്‍ത്തനത്തിന് കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തി. സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കണം. ഒന്നിലധികം സംസ്ഥാനങ്ങള്‍ തെരഞ്ഞെടുത്താല്‍ അപേക്ഷ ഫീസും കൂടും. സംഭാവന ലഭിച്ച ശേഷം വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ വരെ പിഴ നല്‍കണം.

മൂന്നാഴ്ചക്കപ്പുറം പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കേ ചട്ടം ഭേദഗതി ചെയ്തതത് വിവാദ ബില്‍ വീണ്ടും കൊണ്ടുവന്നേക്കാമെന്ന സൂചനയാണ് നല്‍കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സഭകള്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയതോടെ ബിജെപി പ്രതിരോധത്തിലായതിനെ തുടര്‍ന്നാണ് ചര്‍ച്ചക്കെടുക്കാതെ ബില്‍ മാറ്റിവച്ചത്. എന്നാല്‍ കേരളത്തില്‍ പ്രതീക്ഷിച്ച മുന്നേറ്റം കിട്ടാതായതോടെ എഫ് സിആര്‍എയില്‍ കുരുക്ക് മുറുക്കുമെന്ന് ചില ബിജെപി നേതാക്കള്‍ ഭീഷണി മുഴക്കിയിരുന്നു. 

സിബിസിഐ കടുത്ത അമര്‍ഷം രേഖപ്പെടുത്തി. ഇന്നോ നാളെയോ വാര്‍ത്താ സമ്മേളനം വിളിച്ചേക്കും. എഫ് സി ആര്‍ എ ബില്‍ പാര്‍ലമെന്‍റില്‍ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ ആശങ്കയറിക്കാന്‍ വരുന്ന ഞായറാഴ്ച ദേശീയ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ സിബിസിഐ നേരത്തെ ആഹ്വാനം നല്‍കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അപ്രതീക്ഷിത അടിയിൽ പകച്ച് ബിജെപി; വെറുമൊരു ശിക്ഷയിൽ ഒതുങ്ങില്ല, പിന്നിൽ നിന്ന് കുത്തിയവർക്കെതിരെ കടുത്ത നടപടി വരും; കർണാടകയിൽ നീക്കങ്ങൾ
സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതിയുമായി വിദ്യാർത്ഥികൾ