'ജോലിക്ക് പോകൂ...'; തുടർച്ചയായ ഉപദേശം പ്രകോപനമായി; മുത്തശ്ശിയെ കഴുത്തറത്ത് കൊന്ന് 24-കാരൻ

Published : Jul 15, 2026, 09:38 PM IST
grand mother killed by unemployed grand son bengaluru

Synopsis

ജോലിക്ക് പോകാൻ ഉപദേശിച്ച മുത്തശ്ശിയെ യുവാവ് കൊലപ്പെടുത്തി. ബെംഗളൂരൂ കെഎസ് ലേഔട്ട് സ്വദേശിയായ പ്രജ്വൽ(24) ആണ് മുത്തശ്ശിയായ ഡി ഗൗരമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ബെംഗളൂരു ബന്നാർഘട്ടയിലെ ഗൗരമ്മയുടെ വീട്ടിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

ബെംഗളൂരു: ജോലിക്ക് പോകാൻ ഉപദേശിച്ച മുത്തശ്ശിയെ യുവാവ് കൊലപ്പെടുത്തി. ബെംഗളൂരൂ കെഎസ് ലേഔട്ട് സ്വദേശിയായ പ്രജ്വൽ(24) ആണ് മുത്തശ്ശിയായ ഡി ഗൗരമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ബെംഗളൂരു ബന്നാർഘട്ടയിലെ ഗൗരമ്മയുടെ വീട്ടിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

പ്രജ്വലിന്റെ അമ്മയുടെ മാതാപിതാക്കളായ ദൊഡ്ഡ ദുരുഗയ്യയും ഗൗരമ്മയും ബന്നാർഘട്ടയിലെ വീട്ടിലാണ് താമസിക്കുന്നത്. അടുത്തിടെ ദുരുഗയ്യ ചില ജോലികളുടെ ഭാഗമായി കനകാപുരയിലേക്ക് പോയി. ഇതോടെ വീട്ടിൽ ഒറ്റയ്ക്കായ ഗൗരമ്മയ്ക്ക് കൂട്ടിനായാണ് പ്രജ്വലിനെ ബന്നാർഘട്ടയിലേക്ക് പറഞ്ഞയച്ചത്.

കോളേജ് പഠനം പാതിവഴിയിൽ നിർത്തിയ പ്രജ്വൽ ഏറെക്കാലമായി തൊഴിൽരഹിതനാണ്. ബന്നാർഘട്ടയിൽ താമസിച്ചുവരുന്നതിനിടെ പ്രജ്വലിനോട് ജോലിക്ക് പോകാനും ജീവിതത്തിൽ ഉത്തരവാദിത്വം കാണിക്കാനും ഗൗരമ്മ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി ഇരുവർക്കുമിടയിൽ വഴക്കും പതിവായിരുന്നു. ചൊവ്വാഴ്ച രാത്രിയും ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ഗൗരമ്മ കൊച്ചുമകനെ പതിവുപോലെ ഉപദേശിച്ചു. ജോലിക്കാര്യം ആവർത്തിച്ചു. ഇതിൽ പ്രകോപിതനായാണ് പ്രതി മുത്തശ്ശിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. തുടർന്ന് അടുക്കളയിൽ പോയി കത്തിയെടുത്ത് മുത്തശ്ശിയെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിന് പിന്നാലെ കെഎസ് ലേഔട്ടിലെ സ്വന്തം വീട്ടിലെത്തി പ്രതി അമ്മയെ വിവരമറിയിച്ചിരുന്നു. തുടർന്ന് ഇയാൾ ഒളിവിൽപോയി. ബുധനാഴ്ച ഉച്ചയോടെ ബന്നാർഘട്ടയ്ക്ക് സമീപത്തെ ഒളിയിടത്തിൽനിന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുതിച്ചെത്തി പ്രളയജലം, മുംബൈയിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച താൽക്കാലിക പാലം ഒലിച്ച് പോയി
ഈ വർഷത്തെ മെഡിക്കൽ പ്രവേശനം: രാജ്യത്ത് എംബിബിഎസ് സീറ്റുകളിൽ വൻ വർധനവ്, 9911 സീറ്റുകൾ കൂടി; കൂടുതൽ സീറ്റുകൾ കർണാടകയിൽ