
മുംബൈ: ഘാട്‌കോപ്പർ പ്രദേശത്തെ പരാഖ് ആശുപത്രിക്ക് സമീപമുള്ള ജൂണോസ് പിസ്സ റസ്‌റ്റോറന്റിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് തീ പിടിത്തമുണ്ടായത്.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് മുംബൈ ഫയർ സർവീസ് അറിയിച്ചു. വിവരമറിഞ്ഞ് അഞ്ച് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പരാഖ് ആശുപത്രിക്ക് സമീപമുള്ള വിശ്വാസ് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സ്ഥിതി ചെയ്യുന്ന ജൂനോസ് പിസ്സ ഹോട്ടലിന്റെ ഇലക്ട്രിക് മീറ്റർ മുറിയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ പരിക്കേറ്റ മൂന്ന് പേരെയും രാജവാഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ മരിച്ചു. ഖുർഷി ദെദിയ (46) ആണ് മരിച്ചത്.
പരിക്കേറ്റവരിൽ ഒരാളായ ടാനിയ കാംബ്ലെയ്ക്ക് 18% മുതൽ 20% വരെ പൊള്ളലേറ്റു. 20 കാരിയായ കുൽസും ഷെയ്ഖ് ആണ് പരിക്കേറ്റ മറ്റൊരാൾ. തീ പിടിത്തമുണ്ടായതിനെ തുടർന്ന് സമീപത്തുള്ള പരാഖ് ആശുപത്രിയിൽ നിന്ന് 22 രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ശ്വാസതടസ്സം അനുഭവപ്പെടുന്നതായി ഇവർ പറഞ്ഞതിനാലാണ് മറ്റൊരാശുപത്രിയിലേക്ക് മാറ്റിയത്. തീ പിടിത്തത്തിന്റെ കാരണം പൊലീസ് അന്വേഷിച്ച് വരികയാണ്.
Read Also: ഭാര്യയുമായി വഴക്കിട്ടു, കുഞ്ഞിനെ മൂന്നാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞ് യുവാവ്; പിന്നാലെ ചാടി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam