
ദില്ലി: ആദ്യ റാഫേൽ ജെറ്റ് ഒക്ടോബർ എട്ടിന് ഇന്ത്യൻ എയർഫോഴ്‌സിന് കൈമാറും. മുതിർന്ന വ്യോമസേന ഉദ്യോഗസ്ഥർക്കൊപ്പം ഫ്രാൻസിലെ മെരിഗ്നാകിലേക്ക് പോകുന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഇവിടെ വച്ച് റാഫേൽ വിമാനം ഏറ്റുവാങ്ങും.
ആദ്യം സെപ്തംബർ 19 നായിരുന്നു തീയ്യതി നിശ്ചയിച്ചിരുന്നത്. അവസാന ഘട്ടത്തിലാണ് ഇത് ഒക്ടോബർ എട്ടിലേക്ക് ആക്കിയത്. വ്യോമസേനയുടെ ഇപ്പോഴത്തെ ചീഫ് മാർഷൽ ബിഎസ് ധനോവ വിരമിച്ച് പുതിയ ചീഫ് മാർഷൽ ചുമതലയേറ്റ ശേഷമാകും ചടങ്ങ്.
ഫ്രാൻസിൽ നിന്ന് 36 റാഫേൽ ജെറ്റ് വിമാനങ്ങൾ വാങ്ങാനുള്ളതാണ് കരാർ. 59000 കോടി രൂപയുടേതാണ് കരാർ. ഒക്ടോബർ എട്ടിന് നടക്കുന്ന ആദ്യ ചടങ്ങിന് ശേഷം നാല് റാഫേൽ ജെറ്റ് വിമാനങ്ങൾ ഏപ്രിൽ-മെയ് മാസങ്ങളിൽ ലഭ്യമാകും. ഹരിയാനയിലെ അമ്പാലയിലും പശ്ചിമ ബംഗാളിലെ ഹസിമരയിലുമാകും റാഫേൽ ഗണത്തെ വിന്യസിക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam