'ഗംഗ നദി ബിഹാറിൽ നിന്ന് ബംഗാളിലേക്ക് ഒഴുകുന്നതുപോലെ' ഇനി ബംഗാൾ! ബിഹാർ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി, തൃണമൂലിന് ശക്തമായ മുന്നറിയിപ്പ്

Published : Nov 15, 2025, 08:55 AM IST
modi mamata

Synopsis

തകർപ്പൻ വിജയത്തെ വികസനത്തിനുള്ള അംഗീകാരമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു. ഈ വിജയം മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള രാഷ്ട്രീയ സന്ദേശമാണെന്ന് വ്യക്തമാക്കി അദ്ദേഹം

ദില്ലി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്വന്തമാക്കിയ തകർപ്പൻ വിജയം വികസനം, ക്ഷേമം, സാമൂഹിക നീതി എന്നിവയിലുള്ള ജനങ്ങളുടെ വിശ്വാസമാണ് തെളിയിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒരു രാഷ്ട്രീയ സന്ദേശം കൂടിയായാണ് വിജയത്തെ അദ്ദേഹം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ ഉന്നത നേതാക്കളുമായി ചർച്ച നടത്തിയ അദ്ദേഹം, ഇന്നു മുതൽ ബംഗാളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദ്ദേശം നൽകി.

പ്രധാനമന്ത്രിയുടെ വിജയ പ്രസംഗം

ബിഹാറിലെ വിധി 'ചരിത്രപരവും അഭൂതപൂർവവുമാണ്' എന്ന് വിശേഷിപ്പിച്ച മോദി, എൻഡിഎയുടെ ഭരണ മാതൃകയ്ക്ക് ജനം അംഗീകാരം നൽകിയെന്നും, സംസ്ഥാനത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ സഖ്യത്തിന് വീണ്ടും അധികാരം നൽകിയെന്നും പറഞ്ഞു. 243 സീറ്റുകളിൽ 202 സീറ്റുകളിൽ എൻഡിഎ മുന്നിട്ട് നിൽക്കുകയും പ്രതിപക്ഷ മഹാസഖ്യം വെറും 33 സീറ്റുകളിൽ ഒതുങ്ങുകയും ചെയ്തതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ഇന്നത്തെ വിജയം കേരളം, തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ബിജെപി പ്രവർത്തകരിൽ വലിയ ഊർജ്ജം നിറയ്ക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസിനെ ലക്ഷ്യമിട്ട്, 'ഗംഗ നദി ബിഹാറിൽ നിന്ന് ബംഗാളിലേക്ക് ഒഴുകുന്നതുപോലെ, ബിഹാര്‍ ബംഗാളിൽ ബിജെപിയുടെ വിജയത്തിന് വഴി തുറന്നിരിക്കുന്നു എന്ന് മോദി പ്രഖ്യാപിച്ചു. പശ്ചിമ ബംഗാളിൽ നിന്ന് 'ജംഗിൾ രാജ്' പിഴുതെറിയുമെന്നും അദ്ദേഹം പറ‍ഞ്ഞു.

മുഖ്യമന്ത്രി നിതീഷ് കുമാർ, സഖ്യകക്ഷികളായ ചിരാഗ് പാസ്വാൻ, ജിതൻ റാം മാഞ്ചി, ഉപേന്ദ്ര കുശ്വാഹ എന്നിവരെയും മോദി അഭിനന്ദിച്ചു. ഇത് എൻഡിഎയുടെ ഐക്യം വിളിച്ചോതുന്ന കാഴ്ചയായി. അടുത്ത ഘട്ട ഭരണത്തിൽ അടിസ്ഥാന സൗകര്യങ്ങൾ, സാംസ്കാരിക സ്വത്വം, യുവജനങ്ങൾക്കും സ്ത്രീകൾക്കും വിപുലമായ അവസരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. അതേസമയം, കോൺഗ്രസ് പാർലമെൻ്റ് സമ്മേളനത്തിന് മുമ്പ് പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിക്കാൻ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പലസ്തീൻ സിനിമകൾ വേണ്ടെന്ന് കേന്ദ്രം, പലസ്തീൻ കവിത വായിച്ച് പ്രതിഷേധിച്ച് പ്രകാശ് രാജ്, സിദ്ധരാമയ്യ ഇടപെടണമെന്നും ആവശ്യം, പ്രതികരിക്കാതെ മുഖ്യമന്ത്രി
മകനെ രക്ഷിക്കാൻ പുലിയെ കൊന്ന് അച്ഛൻ, പുലിയെ കൊന്ന അച്ഛനും മകനുമെതിരെ കേസ്