പഞ്ചാബിൽ ഏറ്റുമുട്ടൽ; കൊല്ലപ്പെട്ട ഗുണ്ടാനേതാവിന് പാക് ചാരസംഘടനയുമായി ബന്ധം? ആയുധങ്ങൾ പിടിച്ചെടുത്തു

Published : Nov 20, 2025, 11:41 AM IST
Gun License Guide in marathi

Synopsis

പാക് രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധമുള്ള ഗുണ്ടാനേതാവ് ഹർജിന്ദർ ഹാരിയെ പഞ്ചാബ് പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. വിദേശത്തുള്ള ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ള ഇയാളുടെ പക്കൽ നിന്ന് പാക് നിർമിതമെന്ന് സംശയിക്കുന്ന തോക്കുകൾ കണ്ടെടുത്തു.

ദില്ലി: പാക് രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധമുള്ള ​ഗുണ്ടാനേതാവിനെ ഏറ്റുമുട്ടലിൽ വധിച്ചെന്ന് പഞ്ചാബ് പോലീസ്. ഗുണ്ടാനേതാവ് ഹർജിന്ദർ ഹാരിയാണ് കൊല്ലപ്പെട്ടത്. വിദേശത്തുള്ള ഗുണ്ടാനേതാക്കളുമായടക്കം ഇയാൾക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈയിടെ ജയിലിൽ നിന്നിറങ്ങിയ ഇയാൾ ഒരാളെ കൊല്ലാൻ ശ്രമിക്കുമ്പോഴാണ് പൊലീസുമായി ഏറ്റുമുട്ടലുണ്ടായതെന്ന് അമൃത്സർ കമ്മീഷണർ അറിയിച്ചു. കൊല്ലപ്പെട്ട ഹർജിന്ദർ ഹാരിയുടെ ഫോണുകൾ പരിശോധിച്ചതിൽ ഐഎസ്ഐയുമായും വിദേശത്തുള്ള ​ഗുണ്ടാ നേതാക്കളുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയെന്നും പൊലീസ് പറയുന്നു.

കൊല്ലപ്പെട്ടയാൾ അഞ്ച് ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പാക് നിർമിതമെന്ന് സംശയിക്കുന്ന 2 തോക്കുകളം ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പഞ്ചാബിലെ ഗുരു നാനാക് ദേവ് ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമുട്ടൽ സ്ഥലത്ത് നിന്നാണ് രണ്ട് പിസ്റ്റളുകൾ പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ഗുണ്ടാ നേതാവിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന അട്ടാരി സ്വദേശി സണ്ണി രക്ഷപ്പെട്ടു. അയാളെ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങി. വിദേശത്ത് പ്രവർത്തിക്കുന്ന ഗുണ്ടാസംഘങ്ങളുമായും ഡ്രോണുകൾ ഉപയോഗിച്ച് പാകിസ്ഥാനിൽ നിന്ന് ആയുധങ്ങളും മയക്കുമരുന്നുകളും ഇന്ത്യയിലെത്തിച്ചതിലും ഹർജിന്ദറിന് ബന്ധമുണ്ടെന്ന് കമ്മീഷണർ പറയുന്നു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി: റിസപ്ഷൻ മുടങ്ങിയില്ല, വിമാനത്താവളത്തിൽ കുടുങ്ങിയ നവദമ്പതികൾ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു
പുകവലിക്കുന്ന ചിത്രം കവർ പേജിൽ; അരുന്ധതി റോയിയുടെ 'മദര്‍ മേരി കംസ് ടു മി'ക്ക് എതിരായ ഹർജി തള്ളി സുപ്രീം കോടതി