
ദില്ലി: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ആംബുലൻസ് ഇല്ലാത്തതിനെ തുടർന്ന് മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് വേസ്റ്റ് വണ്ടിയിൽ. ചത്തീസ്ഖണ്ഡിലെ രാജ്നന്ദഗോൺ എന്ന സ്ഥലത്താണ് സംഭവം. നാല് സാനിറ്റേഷൻ ജീവനക്കാർ പിപിഇ കിറ്റ് ധരിച്ച് വാഹനത്തിൽ ശ്മശാനത്തിലേക്ക് മൃതദേഹം എത്തിക്കുന്ന വീഡിയോ പുറത്തുവന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ വാഹനം ഒരുക്കേണ്ടത് നഗർ പഞ്ചായത്തും മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്നായിരുന്നു മെഡിക്കൽ ഹെൽത്ത് ഓഫീസർ എൻഡിടിവിയോട് പ്രതികരിച്ചത്.
രോഗികളെ ചികിത്സിക്കാൻ കിടക്കകൾ തികയാത്തതിനെ തുടർന്ന് രാജ്നന്ദഗോൺ പ്രസ് ക്ലബ് കൊവിഡ് സെന്ററായി തിരിച്ചിരുന്നു. 30 കിടക്കകാളാണ് ഇതിനായി ഒരുക്കിയത്. 24 മണിക്കൂറും മെഡിക്കൽ ഉദ്യോഗസ്ഥർ ഇവിടെ സേവനം നടത്തി വരികയാണ്.
രാജ്യത്തെ കൊവിഡ് ശക്തമായി ബാധിച്ച 10 സംസ്ഥാനങ്ങളിലൊന്നാണ് ചത്തീസ്ഡ്. റായ്പൂരിലെ പ്രധാന ആശുപത്രികളിലൊന്നിൽ മരണസംഖ്യ കൂടുന്നുത് നിയന്ത്രിക്കാനാകാതെ കഷ്ടപ്പെടുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam