വിശാഖപട്ടണത്ത് വീണ്ടും വാതക ചോർച്ച; വസ്ത്രനിർമ്മാണശാലയിലെ അമ്പതോളം ജീവനക്കാർ ആശുപത്രിയിൽ

Published : Aug 02, 2022, 11:26 PM IST
വിശാഖപട്ടണത്ത് വീണ്ടും വാതക ചോർച്ച; വസ്ത്രനിർമ്മാണശാലയിലെ അമ്പതോളം ജീവനക്കാർ ആശുപത്രിയിൽ

Synopsis

പ്രത്യേക സാമ്പത്തിക മേഖലയിലെ ബ്രാൻഡിക്സ് എന്ന വസ്ത്ര നിർമാണ ശാലയിലാണ് വാതക ചോർച്ച ഉണ്ടായത്

വിശാഖപട്ടണം: വിശാഖപട്ടണത്ത് വസ്ത്രനിർമ്മാണശാലയിൽ ഉണ്ടായ വാതക ചോർച്ചയെ തുടർന്ന് ജീവനക്കാരായ അമ്പതോളം സ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റി. ശ്വാസതടസ്സവും അസ്വസ്ഥതയും ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വാതകം ശ്വസിച്ച് നിരവധി പേർ തളർന്നു വീണു. അനകാപള്ളി ജില്ലയിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് വാതക ചോർച്ച ഉണ്ടായത്. അസ്വസ്ഥത അനുഭവപ്പെട്ടവരെ ഇവിടുത്തെ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയിരുന്നു. തുടർന്നാണ് മറ്റ് ആശുപത്രികളിലേക്ക് മാറ്റിയത്. 

ജൂൺ മൂന്നിന് ഈ മേഖലയിലെ മറ്റൊരു സ്ഥാപനത്തിൽ ഉമ്ടായ വാതക ചോർച്ചയെ തുടർന്ന് ഇരുന്നൂറ് വനിതാ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പോറസ് ലാബറട്ടറീസ് എന്ന സ്ഥാപനത്തിലാണ് അന്ന് വാതക ചോർച്ച ഉണ്ടായത്. സംഭവത്തെ തുടർന്ന് പോറസ് ലാബറട്ടറീസ് അടച്ചു പൂട്ടാൻ സംസ്ഥാന മലിനീകരണ ബോ‍ർഡ് നിർദേശം നൽകിയിരുന്നു. അമോണിയ ചോർന്നതായിരുന്നു അന്ന് അപകടം ഉണ്ടാക്കിയത്. സംഭവത്തെ തുടർന്ന് ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിലെ വിദഗ്ധ‌ർ പോറസിൽ പരിശോധനകൾ നടത്തി, വാതകം ചോരാനിടയായ സാഹചര്യം വിലയിരുത്തിയിരുന്നു. 

 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'