വിശാഖപട്ടണത്ത് വീണ്ടും വാതക ചോർച്ച; വസ്ത്രനിർമ്മാണശാലയിലെ അമ്പതോളം ജീവനക്കാർ ആശുപത്രിയിൽ

Published : Aug 02, 2022, 11:26 PM IST
വിശാഖപട്ടണത്ത് വീണ്ടും വാതക ചോർച്ച; വസ്ത്രനിർമ്മാണശാലയിലെ അമ്പതോളം ജീവനക്കാർ ആശുപത്രിയിൽ

Synopsis

പ്രത്യേക സാമ്പത്തിക മേഖലയിലെ ബ്രാൻഡിക്സ് എന്ന വസ്ത്ര നിർമാണ ശാലയിലാണ് വാതക ചോർച്ച ഉണ്ടായത്

വിശാഖപട്ടണം: വിശാഖപട്ടണത്ത് വസ്ത്രനിർമ്മാണശാലയിൽ ഉണ്ടായ വാതക ചോർച്ചയെ തുടർന്ന് ജീവനക്കാരായ അമ്പതോളം സ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റി. ശ്വാസതടസ്സവും അസ്വസ്ഥതയും ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വാതകം ശ്വസിച്ച് നിരവധി പേർ തളർന്നു വീണു. അനകാപള്ളി ജില്ലയിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് വാതക ചോർച്ച ഉണ്ടായത്. അസ്വസ്ഥത അനുഭവപ്പെട്ടവരെ ഇവിടുത്തെ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയിരുന്നു. തുടർന്നാണ് മറ്റ് ആശുപത്രികളിലേക്ക് മാറ്റിയത്. 

ജൂൺ മൂന്നിന് ഈ മേഖലയിലെ മറ്റൊരു സ്ഥാപനത്തിൽ ഉമ്ടായ വാതക ചോർച്ചയെ തുടർന്ന് ഇരുന്നൂറ് വനിതാ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പോറസ് ലാബറട്ടറീസ് എന്ന സ്ഥാപനത്തിലാണ് അന്ന് വാതക ചോർച്ച ഉണ്ടായത്. സംഭവത്തെ തുടർന്ന് പോറസ് ലാബറട്ടറീസ് അടച്ചു പൂട്ടാൻ സംസ്ഥാന മലിനീകരണ ബോ‍ർഡ് നിർദേശം നൽകിയിരുന്നു. അമോണിയ ചോർന്നതായിരുന്നു അന്ന് അപകടം ഉണ്ടാക്കിയത്. സംഭവത്തെ തുടർന്ന് ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിലെ വിദഗ്ധ‌ർ പോറസിൽ പരിശോധനകൾ നടത്തി, വാതകം ചോരാനിടയായ സാഹചര്യം വിലയിരുത്തിയിരുന്നു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി