മരണവീടാണെന്ന അനുകമ്പയെങ്കിലും വേണ്ടേ, വല്ലാത്തൊരു മനുഷ്യർ; അജിത് പവാറിന് അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയവരുടെ സ്വർണാഭരണം മോഷണം പോയി

Published : Feb 02, 2026, 03:40 PM IST
Ajit pawar funeral pic

Synopsis

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ശവസംസ്കാര ചടങ്ങിനിടെ വൻ മോഷണം. ബാരാമതിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തവരിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങളാണ് കവർന്നത്. കനത്ത സുരക്ഷക്കിടയിലും നടന്ന മോഷണത്തിൽ ചില പ്രതികളെ പിടികൂടിയിട്ടുണ്ട്.

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവരിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വർണം മോഷണം പോയതായി പരാതി. ശവസംസ്കാര ചടങ്ങിനിടെ 15 ഓളം പേരിൽ നിന്ന് 25 മുതൽ 30 ലക്ഷം രൂപ വരെ വിലമതിക്കുന്ന സ്വർണ മാലകൾ തട്ടിയെടുത്തെന്നാണ് പരാതി. ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാൻ മൈതാനത്ത് പൂർണ്ണ സംസ്ഥാന ബഹുമതികളോടെ അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചു. റിപ്പോർട്ടുകൾ പ്രകാരം, തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനിടയിൽ വിലാപയാത്രയിൽ പങ്കെടുത്തവരിൽ നിന്നാണ് സ്വർണമാലകൾ തട്ടിയെടുത്തത്. ശവസംസ്കാര ചടങ്ങുകൾക്ക് തൊട്ടുപിന്നാലെ മോഷണ വിവരം പുറത്തുവന്നത് ആളുകൾക്കിടയിൽ ആശങ്കക്ക് കാരണമായി. ഇതിനിടയിൽ, മോഷ്ടാക്കളിൽ ചിലരെ പിടികൂടാൻ കഴിഞ്ഞു. പ്രതികളെ പോലീസിന് കൈമാറി. 

ശവസംസ്കാര ദിവസം ബാരാമതിയിലുടനീളം ഏകദേശം 8,000 പോലീസുകാരെ വിന്യസിച്ചിരുന്നു. കനത്ത സുരക്ഷാ സാന്നിധ്യമുണ്ടായിട്ടും, വലിയ തോതിലുള്ള മോഷണമാണ് നടന്നത്. മുഹമ്മദ് യൂനുസ്, രാജ്കുമാർ അത്താവാലെ, ഇജാസ് മിറാവാലെ, മുഹമ്മദ് സിറാജ്, ബാലു ബോട്രെ, എന്നിവർക്കെതിരെ ബാരാമതി താലൂക്ക് പോലീസ് കേസെടുത്തു. ജനുവരി 28നാണ് ഒരു ദാരുണമായ വിമാനാപകടത്തിൽ അജിത് പവാർ കൊല്ലപ്പെട്ടത്.

അജിത് പവാറിന്റെ അന്ത്യകർമങ്ങൾ പൂർണ്ണ സംസ്ഥാന ബഹുമതികളോടെ നടന്നു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, മുൻ കേന്ദ്രമന്ത്രി ശരദ് പവാർ, ബിജെപി പ്രസിഡന്റ് നിതിൻ നബിൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ എന്നിവർ പങ്കെടുത്തു. ബാരാമതി എംപി സുപ്രിയ സുലെ, എൻസിപി വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ എന്നിവരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു. ദേശീയ പതാകയിൽ പൊതിഞ്ഞ പവാറിന്റെ മൃതദേഹം അദ്ദേഹത്തിന്റെ ഗ്രാമമായ കേറ്റ്‌വാഡിയിൽ നിന്ന് വിദ്യാ പ്രതിഷ്ഠാൻ മൈതാനത്തേക്ക് കൊണ്ടുവന്നപ്പോൾ ആയിരക്കണക്കിന് അനുയായികൾ അനു​ഗമിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നരവനെയുടെ 'പുസ്തകം' കയ്യിലെടുത്ത് രാഹുലിന്‍റെ കടന്നാക്രമണം, ചാടി എഴുന്നേറ്റ് രാജ്നാഥും ഷായും, മോദി സാക്ഷി; സഭയിൽ കണ്ടത് മണിക്കൂർ നീണ്ട പോര്
മലേഗാവ് നഗരം പിടിക്കാൻ'കൈ'പിടിച്ച് ബിജെപി, ഒരുപാർട്ടിക്കും ഭൂരിപക്ഷമില്ല, കോൺഗ്രസ്- ബിജെപി സഖ്യം നിർണായകം