
ഹൈദരാബാദ്: കോടതി കയറിയ ഗവർണർ - തെലങ്കാന സർക്കാർ പോര് ഒത്തുതീർപ്പിൽ. ഭരണഘടനാപരമായ എല്ലാ ചട്ടങ്ങളും പാലിക്കപ്പെടുമെന്ന് ഇരുവിഭാഗവും കോടതിയിൽ ഉറപ്പ് നൽകിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. ഇതിന് പിന്നാലെ ഗവർണർക്കെതിരെ നൽകിയ ഹർജി സംസ്ഥാനസർക്കാർ പിൻവലിച്ചു. ഫെബ്രുവരി 3 - ന് ഗവർണർ നടത്താനിരിക്കുന്ന നയപ്രഖ്യാപനപ്രസംഗത്തിന് ഒരുക്കങ്ങളായോ എന്ന് ചോദിച്ച് രാജ്ഭവനിൽ നിന്ന് സർക്കാരിന് കത്ത് കിട്ടി. ഫെബ്രുവരി 3 - ന് അവതരിപ്പിക്കേണ്ട ബജറ്റിന് ഗവർണർ ഇതുവരെ അനുമതി നൽകിയില്ലെന്ന് കാട്ടിയാണ് സർക്കാർ ആദ്യം കോടതിയെ സമീപിച്ചത്. സർക്കാർ കോടതി കയറിയതിന് പിന്നാലെ നയപ്രഖ്യാപനപ്രസംഗത്തിന് ഒരുക്കങ്ങളായോ എന്ന് ചോദിച്ച് രാജ്ഭവൻ, സർക്കാരിന് കത്തയക്കുകയായിരുന്നു. ഗവർണറുടെ കത്ത് കിട്ടിയതിന് പിന്നാലെ സർക്കാർ ഗവർണർക്കെതിരെ റിട്ട് ഹർജി പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.
ബജറ്റ് അവതരണത്തിന് ഗവർണറുടെ അനുമതി ലഭിക്കാതിരിക്കുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും സർക്കാർ വാദിച്ചിരുന്നു. എന്നാൽ ഭരണഘടനാപരമായ എല്ലാ ചട്ടങ്ങളും പാലിക്കുമെന്ന് ഗവർണർ കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഫെബ്രുവരി 3 - ന് ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം മുടക്കം കൂടാതെ നടക്കും എന്നുറപ്പായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam