എണ്ണ ടാങ്കറിൽ സ്ഫോടനം നടത്താൻ ഭീകരർ പദ്ധതിയിട്ടെന്ന വിവരത്തെ തുടർന്ന് പഞ്ചാബിൽ അതീവ ജാഗ്രത

Published : Sep 15, 2021, 07:59 PM IST
എണ്ണ ടാങ്കറിൽ സ്ഫോടനം നടത്താൻ ഭീകരർ പദ്ധതിയിട്ടെന്ന വിവരത്തെ തുടർന്ന് പഞ്ചാബിൽ അതീവ ജാഗ്രത

Synopsis

ദില്ലിയിലെ ഭീകരരുടെ അറസ്റ്റിൽ അന്വേഷണത്തിൽ ഇടപെട്ട് മഹാരാഷ്ട്ര എടിഎസും. ഭീകരരിലൊരാളായ ജാൻ മുഹമ്മദ് ഷെയ്ക്കിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് എടിഎസ് സ്ഥീരീകരിച്ചു.

അമൃത്സർ: പഞ്ചാബിൽ അതീവ ജാഗ്രതാ നിർദേശം നൽകി മുഖ്യമന്ത്രി അമരീന്ദർ സിംഗ്. എണ്ണ ടാങ്കറിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട ഐഎസ്ഐ പരിശീലനം കിട്ടിയ നാല് ഭീകരരെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതയും നിരീക്ഷണവും ശക്തമാക്കാൻ മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകിയത്. 

അതേസമയം ദില്ലിയിലെ ഭീകരരുടെ അറസ്റ്റിൽ അന്വേഷണത്തിൽ ഇടപെട്ട് മഹാരാഷ്ട്ര എടിഎസും. ഭീകരരിലൊരാളായ ജാൻ മുഹമ്മദ് ഷെയ്ക്കിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് എടിഎസ് സ്ഥീരീകരിച്ചു. അറസ്റ്റിലായ പ്രതികളെ പതിനാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

ഭീകരരുടെ അറസ്റ്റിന് പിന്നാലെ വിവിധ സംസ്ഥാനങ്ങൾക്ക്  കേന്ദ്രം ജാഗ്രത നിർദ്ദേശ നൽകിയിരുന്നു. പിന്നാലെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അടിയന്തര യോഗം വിളിച്ചു.  അറസ്റ്റിലായ മുംബൈ സ്വദേശി  ജാൻ മുഹമ്മദ്  നിരീക്ഷണത്തിലായിരുന്നുവെന്ന് മഹാരാഷ്ട്ര എടിഎസ് വ്യക്തമാക്കുന്നു. കൂടുതൽ അന്വേഷണത്തിനായി മുംബൈ സംഘം ദില്ലിയിൽ എത്തുമെന്നാണ് വിവരം. 

ദില്ലി പൊലീസ് സ്പെഷ്യൽ സെൽ ഉദ്യോ​ഗസ്ഥർ  മുംബൈയിൽ ക്യാമ്പ് ചെയ്യുമ്പോഴാണ് മഹാരാഷ്ട്ര എടിഎസും കേസിൽ ഇടപെടുന്നത്. കേസുമായി ബന്ധപ്പെട്ട് അലഹബാദിലും ലക്നൗവിലും ഇന്ന് തെരച്ചിൽ നടന്നു. കേസിൽ ഒരാളെ കൂടി അന്വേഷണസംഘം കസ്റ്റഡിയിലെടുത്തായിട്ടാണ് സൂചന. 

ഇതിനിടെ അറസ്റ്റിലായ ഒസാമ ,ജാവേദ് എന്നിവർക്ക് 15 ദിവസം പാക്കിസ്ഥാനിൽ പരിശീലനം കിട്ടിയെന്ന്  ചോദ്യംചെയ്യലിൽ കണ്ടെത്തി. മസ്ക്കറ്റിൽ നിന്ന് കടൽമാർഗം പാകിസ്ഥാനിലെ തട്ടയിലെ കേന്ദ്രത്തിൽ പരിശീലനത്തിന് പോയയെന്ന് ഇവർ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. പരിശീലനം നൽകിയത് പാക് സൈനിക വേഷം ധരിച്ചവരെന്നും മൊഴിയിലുണ്ട്. ഇവർക്കൊപ്പം ബംഗ്ലാദേശികളെന്ന് കരുതുന്ന 15 പേർ ഉണ്ടായിരുന്നുവെന്നും ഇവരിൽ ചിലർ  ഇന്ത്യയിലേക്ക് കടന്നെന്നും പിടിയിലായവർ വെളിപ്പെടുത്തി. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു