വമ്പൻ ശമ്പള വർധനവ്, 20 മുതൽ 35 ശതമാനം വരെ ഉയരുമെന്ന് പ്രതീക്ഷ; എപ്പോൾ അക്കൗണ്ടിലെത്തും, എല്ലാ വിവരങ്ങളം അറിയാം

Published : Dec 20, 2025, 03:52 PM IST
money

Synopsis

എട്ടാം ശമ്പള കമ്മീഷനെക്കുറിച്ചുള്ള പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാർ ജീവനക്കാർ. 2026 ജനുവരി 1 മുതൽ ശുപാർശകൾ പ്രാബല്യത്തിൽ വരുമെങ്കിലും, റിപ്പോർട്ട് സമർപ്പണത്തിലെ കാലതാമസം കാരണം വർദ്ധിച്ച ശമ്പളം ലഭിക്കാൻ 2026-27 വരെ കാത്തിരിക്കേണ്ടി വന്നേക്കാം.

ദില്ലി: ഏഴാം ശമ്പള കമ്മീഷന്‍റെ കാലാവധി 2025 ഡിസംബർ 31ന് അവസാനിക്കാനിരിക്കെ, എട്ടാം ശമ്പള കമ്മീഷനെക്കുറിച്ചുള്ള പ്രതീക്ഷയിലാണ് ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും. കമ്മീഷന്‍റെ ശുപാർശകൾ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ശമ്പള പരിഷ്കരണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. 2025 നവംബറിൽ കേന്ദ്ര ധനമന്ത്രാലയം എട്ടാം ശമ്പള കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാൻ 18 മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതനുസരിച്ച് 2027 പകുതിയോടെ മാത്രമേ റിപ്പോർട്ട് പൂർണ്ണമായും തയ്യാറാവുകയുള്ളൂ. നിയമപരമായ നടപടിക്രമങ്ങളും റിപ്പോർട്ട് സമർപ്പിക്കലും വൈകുമെന്നതിനാൽ, വർദ്ധിപ്പിച്ച ശമ്പളം കൈകളിൽ എത്താൻ 2026-27 സാമ്പത്തിക വർഷം വരെ കാത്തിരിക്കേണ്ടി വന്നേക്കാം. മുൻ കമ്മീഷനുകളുടെ കാലത്തും സമാനമായ കാലതാമസം ഉണ്ടായിരുന്നു.

പ്രതീക്ഷിക്കുന്ന ശമ്പള വർദ്ധനവ് എത്ര?

നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് 20 ശതമാനം മുതൽ 35 ശതമാനം വരെ ശമ്പള വർദ്ധനവ് ഉണ്ടായേക്കാമെന്നാണ് വിദഗ്ധരുടെ നിഗമനം. ഫിറ്റ്‌മെന്റ് ഫാക്ടർ 2.4നും 3.0നും ഇടയിലാകാൻ സാധ്യതയുണ്ട്. ആറാം ശമ്പള കമ്മീഷനിൽ ശരാശരി 40 ശതമാനവും ഏഴാം കമ്മീഷനിൽ 23 മുതൽ 25 ശതമാനം വരെയുമായിരുന്നു വർദ്ധനവ്.

പണപ്പെരുപ്പം, സർക്കാരിന്‍റെ സാമ്പത്തിക സ്ഥിതി, 16-ാം ധനകാര്യ കമ്മീഷന് ശേഷമുള്ള നികുതി വരുമാനം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചായിരിക്കും അന്തിമ ശമ്പള വർദ്ധനവ് നിശ്ചയിക്കുക. ജീവനക്കാർക്ക് ഗുണകരമാകുന്ന രീതിയിൽ അലവൻസുകളിലും ഡിഎ പുനഃക്രമീകരണത്തിലും സർക്കാർ ബാലൻസ്ഡ് ആയ സമീപനം സ്വീകരിക്കാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ നിരീക്ഷിക്കുന്നു.

2026 ജനുവരി 1 മുതലുള്ള മുൻകാല പ്രാബല്യത്തോടെയുള്ള കുടിശ്ശിക ജീവനക്കാർക്ക് ലഭിക്കും. എന്നാൽ വർദ്ധിപ്പിച്ച ശമ്പളം ബാങ്ക് അക്കൗണ്ടുകളിൽ എത്താൻ മാസങ്ങൾ നീണ്ട കാത്തിരിപ്പ് വേണ്ടിവന്നേക്കാം. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച ശേഷം കേന്ദ്ര മന്ത്രിസഭയുടെ അന്തിമ അനുമതി ലഭിച്ചാലുടൻ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇൻഷുറൻസ് കമ്പനിക്ക് തോന്നിയ സംശയം, മക്കളുടെ പരുങ്ങൽ; സ്കൂൾ ജീവനക്കാരന് പാമ്പ് കടിയേറ്റതിന് പിന്നിലെ ഞെട്ടിക്കുന്ന ഗൂഢാലോചന പുറത്ത്
യു-ടേൺ അടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച ഹെലികോപ്റ്റർ; തിരിച്ചടിയായത് കാലാവസ്ഥ; ബംഗാളിൽ ബിജെപിയുടെ റാലിയിൽ വിർച്വലായി പങ്കെടുത്തു