സുപ്രധാന കോടതി നിരീക്ഷണം; ഭർത്താവിന്‍റെ കടമ, വരുമാനത്തിന്‍റെ 25% വരെ ഭാര്യയ്ക്ക് ജീവനാംശം നൽകാം; നിർണായക വിധി

Published : Jan 14, 2026, 03:53 PM IST
court order

Synopsis

വരുമാനമില്ലാത്ത ഭാര്യയെ സംരക്ഷിക്കേണ്ടത് ഭർത്താവിൻ്റെ നിയമപരവും പവിത്രവുമായ കടമയാണെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. ആകെ വരുമാനത്തിൻ്റെ 25 ശതമാനം വരെ ജീവനാംശമായി ഭാര്യയ്ക്ക് നൽകാൻ കോടതിക്ക് ഉത്തരവിടാമെന്നും ഹൈക്കോടതിയുടെ വിധിയിൽ പറയുന്നു. 

അലഹബാദ്: ജീവനാംശം തേടി സമർപ്പിച്ച ഹർജിയിൽ ഭർത്താക്കന്മാരുടെ ഉത്തരവാദിത്തം വ്യക്തമാക്കുന്ന സുപ്രധാന നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. സ്വന്തമായി വരുമാനമില്ലാത്ത ഭാര്യയെ പരിരക്ഷിക്കേണ്ടത് ഭർത്താവിന്‍റെ നിയമപരവും പവിത്രവുമായ കടമയാണെന്ന് കോടതി വ്യക്തമാക്കി. ഭർത്താവിന്‍റെ ആകെ വരുമാനത്തിന്‍റെ 25 ശതമാനം വരെ ജീവനാംശമായി ഭാര്യയ്ക്ക് നൽകാൻ കോടതിക്ക് ഉത്തരവിടാമെന്നും ജസ്റ്റിസ് മദൻ പാൽ സിംഗ് പുറപ്പെടുവിച്ച വിധിയിൽ പറയുന്നു.

ഷാജഹാൻപൂർ സ്വദേശിയായ സുരേഷ് ചന്ദ്ര എന്ന വ്യക്തി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ പരാമർശം. തന്‍റെ ഭാര്യയ്ക്ക് പ്രതിമാസം 3,000 രൂപ ജീവനാംശം നൽകണമെന്ന കുടുംബ കോടതി ഉത്തരവിനെതിരെയാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. താൻ ഒരു സാധാരണ തൊഴിലാളി ആണെന്നും ഇത്രയും തുക നൽകാൻ കഴിയില്ലെന്നുമായിരുന്നു ഇയാളുടെ വാദം. എന്നാൽ, ശാരീരിക വൈകല്യങ്ങൾ ഒന്നുമില്ലാത്ത ആരോഗ്യവാനായ ഒരാൾക്ക് അധ്വാനിച്ച് പണം കണ്ടെത്താനും ഭാര്യയെ സംരക്ഷിക്കാനും ബാധ്യതയുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു.

കോടതിയുടെ നിരീക്ഷണങ്ങൾ

നിലവിലെ സാഹചര്യത്തിൽ ഒരു തൊഴിലാളിക്ക് പോലും മാസം 18,000 രൂപ വരെ സമ്പാദിക്കാമെന്നും അതിന്‍റെ 25 ശതമാനമായ 4,500 രൂപ വരെ ജീവനാംശം നൽകാൻ നിയമപരമായി ബാധ്യതയുണ്ടെന്നും കോടതി കണക്കുകൾ നിരത്തി വ്യക്തമാക്കി. അതിനാൽ കുടുംബ കോടതി നിശ്ചയിച്ച 3,000 രൂപ എന്ന തുക വളരെ കുറവാണെന്നും അതിൽ ഇളവ് നൽകാനാവില്ലെന്നും കോടതി ഉത്തരവിട്ടു. ഉയർന്ന വിദ്യാഭ്യാസമുണ്ടെന്നോ ജോലി ചെയ്യാൻ പ്രാപ്തിയുണ്ടെന്നോ ഉള്ള കാരണങ്ങൾ പറഞ്ഞ് ഭാര്യയ്ക്ക് ജീവനാംശം നൽകാതിരിക്കാൻ ഭർത്താവിന് കഴിയില്ലെന്നും മറ്റൊരു സമാന കേസിൽ കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. പ്രായമായ മാതാപിതാക്കളെയും കുട്ടികളെയും സംരക്ഷിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഭാര്യയുടെ സംരക്ഷണമെന്നും കോടതി അടിവരയിട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആയത്തുള്ള അലി ഖമനെയിയുടെ കൊലപാതകത്തിന് പിന്നിൽ മോദി-നെതന്യാഹു കൂട്ടുകെട്ട് സംശയിച്ച് പ്രതിപക്ഷം; മറുപടിയുമായി ബിജെപി
'ഭക്ഷണം ഉണ്ടാക്കാൻ പോലും അനുവദിക്കാതെ അമ്മായിയമ്മ', ജീവനൊടുക്കി 35കാരി, സ്ത്രീധന പീഡന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ