റാപ്പിഡോ ബുക്ക് ചെയ്ത് യാത്ര കഴിഞ്ഞ് കൂലി കൊടുക്കാതെ മുങ്ങി യുവതി, പിന്തുടര്‍ന്ന യുവാവിനോട് പീഡന കേസിൽ അകത്തുപോകുമെന്ന് ഭീഷണി

Published : Jul 13, 2026, 11:51 AM ISTUpdated : Jul 13, 2026, 11:54 AM IST
Hyderabad Woman Accused of Skipping Rapido Fare,

Synopsis

ഹൈദരാബാദിൽ റാപ്പിഡോ ഡ്രൈവറോട് യാത്രക്കൂലി നൽകാതെ യുവതി തർക്കിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. പണം ചോദിച്ച ഡ്രൈവർക്കെതിരെ വ്യാജ പീഡനക്കേസ് നൽകുമെന്ന് യുവതി ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

ഹൈദരാബാദ്: ഹൈദരാബാദിൽ യാത്രക്കൂലി നൽകാതെ മുങ്ങിയ യാത്രക്കാരിയെ പിന്തുടർന്ന റാപ്പിഡോ ഡ്രൈവർക്ക് നേരെ ഭീഷണിയുമായി യുവതി. പണം ചോദിച്ചാൽ വ്യാജ പീഡനക്കേസിൽ കുടുക്കുമെന്നായിരുന്നു യുവതിയുടെ ഭീഷണി. ഡ്രൈവർ തന്നെ പകർത്തിയ സംഭവത്തിൻ്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദൃശ്യങ്ങളിൽ, ഡ്രൈവർ യുവതിയോട് യാത്രക്കൂലി നൽകാൻ ആവർത്തിച്ച് ആവശ്യപ്പെടുന്നത് കാണാം. 

എന്നാൽ പണം നൽകാൻ കൂട്ടാക്കാതെ യുവതി ഫോണിൽ മറ്റൊരാളുമായി സംസാരിക്കുകയായിരുന്നു. ഡ്രൈവർ തന്നെ ഉപദ്രവിക്കുകയാണെന്നും ഉടൻ ഇവിടേക്ക് വരണമെന്നും അവർ ഫോണിലൂടെ പറയുന്നുണ്ട്. പണം നൽകിയില്ലെങ്കിൽ പൊലീസിൽ പരാതിപ്പെടുമെന്ന് ഡ്രൈവർ പറയുമ്പോൾ, താൻ പരാതി നൽകിയാൽ താൻ തന്നെ ജയിലിൽ പോകേണ്ടി വരുമെന്ന് യുവതി തിരിച്ച് ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്.

 

 

സോഷ്യൽ മീഡിയയിൽ ചര്‍ച്ച

'ഹേറ്റ് ഡിറ്റക്ടർ' എന്ന എക്സ് ഹാൻഡിലിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. നിമിഷങ്ങൾക്കകം വീഡിയോ വൈറലാവുകയും വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു. നിരവധി പേരാണ് സംഭവത്തിൽ റാപ്പിഡോ ഡ്രൈവർക്ക് പിന്തുണയുമായി രംഗത്തെത്തിയത്. സ്ത്രീ സുരക്ഷാ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതിലെ അപകടമാണ് പലരും കമൻ്റുകളിലൂടെ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം വ്യാജ ആരോപണങ്ങൾ കാരണം പുരുഷന്മാർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ചർച്ചകൾ സജീവമാണ്. 

ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മുൻപും സമാനമായ കേസുകളുണ്ടായിട്ടുണ്ടെന്നും ചിലർ ഓർമ്മിപ്പിച്ചു. യുവതിക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. ഓൺലൈൻ സേവനങ്ങൾ നൽകുന്ന സാധാരണക്കാരായ തൊഴിലാളികൾ ഇത്തരം ഭീഷണികൾക്ക് ഇരയാകുന്നത് പതിവാണെന്ന വിമർശനവും ഇതോടെ വീണ്ടും ഉയര്‍ന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബദരീനാഥ് സംഭാവനക്കൊള്ള: ക്ഷേത്രം ജീവനക്കാരൻ അറസ്റ്റിൽ; പിടിയിലായത് ക്ഷേത്ര സമിതി ചെയർമാൻ്റെ പിഎ
രാജ്യം ഉറ്റുനോക്കുന്ന ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് തിരിച്ചടി, ചെലവ് 40000 കോടി കൂടിയേക്കും, ഭൂമി വിലയിലെ മാറ്റം വെല്ലുവിളി