ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ; സിജെപിയുടെ അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പൊലീസിൽ പരാതി, ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

Published : Aug 04, 2026, 09:16 AM IST
abhijeet dipke latest news

Synopsis

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫൈസാൻ അൻസാരി, കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കെതിരെ മർദ്ദനത്തിന് പരാതി നൽകി. മഹാരാഷ്ട്രയിൽ വെച്ച് ദീപ്കെയുടെ ആളുകൾ ആക്രമിച്ചുവെന്ന് ആരോപിക്കുന്ന അൻസാരി, ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ പ്രതിച്ഛായ തകർക്കാനാണെന്ന് അഭിജീത് ദീപ്കെ പ്രതികരിച്ചു.

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും കൂട്ടാളികൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫൈസാൻ അൻസാരി. മഹാരാഷ്ട്രയിൽ വെച്ച് അഭിജിത് ദീപ്കെയുടെ ആളുകൾ തന്നെ ക്രൂരമായി മർദ്ദിച്ചതായി കാണിച്ച് ഡൽഹി ഡിസിപിക്ക് ഫൈസാൻ അൻസാരി രേഖാമൂലം പരാതി നൽകി. മഹാരാഷ്ട്രയിലെ പുണെയിലും ഔറംഗാബാദിലും വെച്ചാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്നും, സംഭവത്തിൽ രണ്ട് കേസുകൾ നിലവിലുണ്ടെന്നും പരാതിയിൽ പറയുന്നു.

ആക്രമണത്തിന് പിന്നിൽ അഭിജീത് ദീപ്കെയാണെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയ അൻസാരി, ഇയാളെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടു. സ്വന്തം നേട്ടങ്ങൾക്കായാണ് ദീപ്കെ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സമീപകാലത്ത് ഡൽഹിയിൽ പ്രതിഷേധം നടത്തിയ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ കരുതൽ തടങ്കലിലാക്കിയ ഡൽഹി സർക്കാരിന്‍റെയും പൊലീസിന്‍റെയും നടപടിയെയും അൻസാരി പ്രശംസിച്ചു. കൃത്യസമയത്ത് നടത്തിയ ഈ ഇടപെടലാണ് തലസ്ഥാനത്തെ ക്രമസമാധാന നില വഷളാകാതെ സംരക്ഷിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സിജെപി നടത്തുന്ന പ്രക്ഷോഭങ്ങളെ ബംഗ്ലാദേശിലെയും നേപ്പാളിലെയും സർക്കാരുകളെ അട്ടിമറിച്ച സമരങ്ങളുമായി താരതമ്യം ചെയ്യുന്നതിനെ അഭിജീത് ദീപ്കെ നിഷേധിച്ചു. തങ്ങളുടെ പ്രതിഷേധം പൂർണമായും മഹാത്മാ ഗാന്ധിയുടെ അഹിംസാ മാർഗ്ഗത്തിലാണെന്നും, പൊലീസിന്‍റെ ക്രൂരമായ മർദ്ദനമേറ്റിട്ടും വിദ്യാർത്ഥികൾ സമാധാനപരമായാണ് ജന്തർ മന്ദിറിൽ പ്രതിഷേധിച്ചതെന്നും ദീപ്കെ വ്യക്തമാക്കി. സിജെപിയുടെ പ്രതിച്ഛായ തകർക്കാൻ വേണ്ടിയാണ് ഇത്തരം തെറ്റായ താരതമ്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സുരക്ഷയെ കരുതി 3 വീടുകൾ മാറിയിട്ടും ഭീഷണി തുടരുന്നു, വിവരങ്ങൾ പൊലീസിൽ നിന്ന് ചോർന്നെന്നും പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം നടത്തിയ 15-കാരിയുടെ അമ്മ
നീറ്റ് പ്രതിഷേധത്തിന് ശേഷം സിജെപിയുടെ അടുത്ത നീക്കം, രാജ്യം മുഴുവൻ സഞ്ചരിക്കും; ലിസണിം​ഗ് ടൂർ തീയതി ഉടൻ