ഏഴ് വർഷങ്ങൾക്ക് ശേഷം ഇറാനുമായി ഇന്ത്യയുടെ 'ഡീൽ'? 600000 ബാരൽ ക്രൂഡുമായി ​ഗുജറാത്ത് തീരത്തേക്ക് പിം​ഗ് ഷുൻ എത്തുന്നു

Published : Apr 01, 2026, 10:18 PM IST
India iran talks pm modi masoud pezeshkian strait of hormuz crisis indian oil tankers energy security middle east war

Synopsis

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിലുമായി ഒരു കപ്പൽ ഇന്ത്യയിലേക്ക് എത്തുന്നു. 600,000 ബാരൽ ക്രൂഡ് ഓയിലുമായി പിംഗ് ഷുൻ എന്ന കപ്പൽ ഏപ്രിൽ 4ന് ഗുജറാത്ത് തീരത്ത് നങ്കൂരമിടുമെന്നാണ് റിപ്പോർട്ട്. യുഎസ് ഉപരോധത്തിൽ ഇളവ് നൽകിയതിനെ തുടർന്നാണ് ഇന്ത്യയുടെ ഈ നിർണായക നീക്കം.

ദില്ലി: വർഷങ്ങൾക്ക് ശേഷം ഇറാനുമായി എണ്ണ ഇറക്കുമതി ബന്ധം ആരംഭിച്ച് ഇന്ത്യ. ഏപ്രിൽ 4 ന് ഗുജറാത്ത് തുറമുഖത്ത് 600,000 ബാരൽ ഇറാനിയൻ ക്രൂഡ് ഓയിൽ കയറ്റിയ ടാങ്കർ നങ്കൂരമിടും. യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലലിടുക്ക് ഇറാൻ അടച്ചതിന് പിന്നാലെ രൂപപ്പെട്ട ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഇറാൻ എണ്ണ വാങ്ങാമെന്ന് യുഎസ് അനുമതി നൽകിയിരുന്നു. പിന്നാലെയാണ് ഇറാൻ എണ്ണ ഇന്ത്യയിലേക്ക് എത്തുന്നത്. റാന്റെ ഖാർഗ് ദ്വീപിലെ എണ്ണ സംഭരണികളിൽ നിന്ന് വാഡിനാറിലേക്കാണ് പിംഗ് ഷുൻ എന്ന കപ്പൽ എത്തുന്നത്. നയാര എനർജി നടത്തുന്ന വലിയ ശുദ്ധീകരണശാലയാണ് വാഡിനാറിൽ സ്ഥിതി ചെയ്യുന്നത്. ആരാണ് എണ്ണ വാങ്ങുന്നതെന്ന് അറിവായിട്ടില്ല. സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് നടത്തുന്ന മധ്യപ്രദേശിലെ ബിനയിലെ പോലെ ഉൾനാടൻ ശുദ്ധീകരണശാലകളിലേക്ക് ക്രൂഡ് എത്തുന്നതും ഈ തുറമുഖത്തേക്കാണ്. കെപ്ലറിൽ നിന്നുള്ള വെസ്സൽ ട്രാക്കിംഗ് ഡാറ്റ പ്രകാരം ഗുജറാത്തിലേക്കാണ് കപ്പൽ എത്തുന്നത്. എന്നാൽ, ദിശ മാറുമോ എന്നത് വ്യക്തമല്ല.

വാദിനാറിൽ കപ്പൽ നങ്കൂരമിടുകയാണെങ്കിൽ, 2019 മെയ് മാസത്തിൽ അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഉപരോധം ഏർപ്പെടുത്തിയതിനുശേഷം ഇറാനിൽ നിന്ന് ഇന്ത്യ അസംസ്കൃത എണ്ണ വാങ്ങുന്നത് ഇതാദ്യമായിരിക്കും. ഇറാനെതിരായ യുദ്ധം മൂലമുണ്ടായ ആഗോള ഊർജ്ജ തടസ്സങ്ങളുടെ പശ്ചാത്തലത്തിൽ, അമേരിക്ക അനുവദിച്ച 30 ദിവസത്തെ ഇളവ് ഏപ്രിൽ 19 ന് അവസാനിക്കും. മുൻകൂട്ടി ലോഡ് ചെയ്ത ചരക്ക് മാത്രമേ ഇതിൽ ഉൾപ്പെടൂ. ഉപരോധങ്ങൾക്ക് മുമ്പ്, 2000-2010 കാലഘട്ടത്തിൽ ഇറാൻ ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരായിരുന്നു. 2008-ൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഇറാന്റെ പങ്ക് 16 ശതമാനമായിരുന്നു. ഇറാനിയൻ ക്രൂഡ് ഓയിൽ സാധാരണയായി ആഗോള ബെഞ്ച്മാർക്കായ ബ്രെന്റിനേക്കാളും ബാരലിന് 3 മുതൽ 9 ഡോളർ വരെ വിലക്കുറവിലാണ് വ്യാപാരം നടത്തുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മിസ്റ്റർ ചീഫ് മിനിസ്റ്റർ, താങ്ങളുടെ അച്ഛൻ അന്ന് സംഘിയായിരുന്നോ?', വാജ്പേയി സർക്കാരിൽ ഡിഎംകെ ഭാഗമായത് ഓർമ്മിപ്പിച്ച് ഇപിഎസ്; സ്റ്റാലിന് രൂക്ഷ വിമർശനം
വടക്കുകിഴക്കിന്റെ പ്രവേശന കവാടത്തിൽ 'ഒറ്റയ്ക്ക്' വാഴാൻ ബിജെപി; തടയിടാൻ കോൺഗ്രസ്; അസമിൽ രാഷ്ട്രീയ ഭൂകമ്പം!