
ഹൈദരാബാദ്: ഹൈദരാബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ചുകൊന്നതില്‍ പ്രതികരണവുമായി മനുഷ്യാവകാശ പ്രവർത്തക ഇറോം ശർമിള. നിയമപാലകരുടെ ഇത്തരം നടപടികൾ രാജ്യത്തെയും പൗരന്മാരെയും അപകടത്തിലാക്കുമെന്ന് ഇറോം ശർമിള പറഞ്ഞു.
പൊലീസ് ചെയ്യുന്ന കൊലപാതകങ്ങൾക്ക് കയ്യടിക്കുന്നവർ അന്ധത ബാധിച്ചവരാണെന്നും ഇറോം ശർമിള പറഞ്ഞു. ആയുധമേന്തിയവരുടെ അധികാര ദുര്‍വിനിയോഗം താന്‍ നേരിട്ടനുഭവിച്ചതാണ്. പൊലീസിന് നിയമം കൈയിലെടുക്കാൻ അവകാശമില്ല. ആരാണ് പൊലീസിന് വെടിവെക്കാൻ അധികാരം നൽകിയതെന്നും ഇറോം ശർമിള ചോദിച്ചു. അനീതിക്കെതിരായ പോരാട്ടത്തില്‍ താന്‍ വ്യതിചലിച്ചിട്ടില്ലെന്നും ഇറോം ശര്‍മിള കൂട്ടിച്ചേര്‍ത്തു.
Read More: ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലപാതകം: പ്രതികളുടെ മൃതദേഹങ്ങൾ മൂന്ന് ദിവസത്തേക്ക് സംസ്കരിക്കരുതെന്ന് കോടതി
ഇന്നലെ പുലർച്ചെയാണ് പൊലീസ് വെടിവെപ്പില്‍ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത്. അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്.
അതേസമയം, പ്രതികളുടെ മൃതദേഹങ്ങൾ മൂന്ന് ദിവസത്തേക്ക് സംസ്കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി പറഞ്ഞു. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഒരുകൂട്ടം ആക്ടിവിസ്റ്റുകൾ നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ നിർദ്ദേശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam