ജമ്മു കശ്മീരിലെ ബസ് അപകടം: മരിച്ചവരുടെ എണ്ണം 35 ആയി; നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

Published : Jul 01, 2019, 12:08 PM ISTUpdated : Jul 01, 2019, 12:38 PM IST
ജമ്മു കശ്മീരിലെ ബസ് അപകടം: മരിച്ചവരുടെ എണ്ണം 35 ആയി; നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

Synopsis

അപകടം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ആഭ്യന്തരമന്ത്രി അമിത് ഷാ, കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള എന്നിവരും സംഭവത്തെ അപലപിച്ചു. 

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 35 ആയി. 17 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ജമ്മുവിലെ കിഷ്ത്വാറിലാണ് അപകടമുണ്ടായത്. കെഷ്വാനില്‍ നിന്ന് കിഷ്ത്വാറിലേക്ക് പോകുന്നതിനിടെയാണ് ബസ് മറിഞ്ഞത്. ഇന്ന് രാവിലെ 7.30നാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. 

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അപകടം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷാ, കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള എന്നിവരും സംഭവത്തെ അപലപിച്ചു. 

മോശം റോഡുകളും അമിത വേഗവും അനുവദിച്ചതില്‍ കൂടുതല്‍ ആളുകള്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതും രജൗരി-പൂഞ്ച് ജില്ലകളില്‍ അപകടം പതിവാക്കിയിരിക്കുകയാണ്. ജൂണ്‍ 27 ന് മിനി വിനോദയാത്ര പോയ മിനി ബസ് മറിഞ്ഞ് 11 വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു. രജൗരി - പൂഞ്ച് ജില്ലകളെ ബന്ധിപ്പിക്കുന്ന മുഗള്‍ റോഡിന് സമീപത്തായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ജില്ലാ ഭാരണകൂടത്തിന്‍റെ അനുമതിയില്ലാതെ വിനോദ യാത്രകള്‍ നടത്തുന്നതിനെ സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

288ൽ 207 സീറ്റുകളും സ്വന്തമാക്കി ബിജെപി സഖ്യത്തിന്‍റെ തേരോട്ടം, എംവിഎക്ക് ലഭിച്ചത് വെറും 44 സീറ്റ്, ബിജെപി നിങ്ങളെ വിഴുങ്ങുമെന്ന് കോൺ​ഗ്രസ്
ക്രിസ്മസ് ദിനത്തിൽ സ്കൂളുകൾക്ക് അവധി ഇല്ല, കുട്ടികൾ എത്തണമെന്ന നിബന്ധനയുമായി യുപി സർക്കാർ; കേരളമടക്കം മറ്റ സംസ്ഥാനങ്ങളിലെ അവധി