
ന്യൂഡൽഹി: രണ്ടാഴ്ചയ്ക്കിടെ രണ്ട് ജില്ലാ ജഡ്ജിമാരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്ത് ഡൽഹി ഹൈക്കോടതി. സാകേത് ജില്ലാ കോടതിയിലെ ജഡ്ജി വീണാ റാണി, തീസ് ഹസാരി കോടതിയിലെ ജഡ്ജി വിനയ് സിംഗാൾ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മുൻകൂർ അനുമതിയില്ലാതെ ഇരുവരും നഗരംവിട്ട് പോകരുതെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
അച്ചടക്ക നടപടികളുടെ ഭാഗമായാണ് രണ്ട് ജഡ്ജിമാരെയും സസ്പെൻഡ് ചെയ്തതെന്നാണ് റിപ്പോർട്ട്. അതേസമയം, നടപടിക്ക് പിന്നിലെ കാരണം എന്താണെന്ന് വിശദീകരിച്ചിട്ടില്ല. എന്നാൽ, സസ്പെൻഷനിലായ രണ്ടുപേരും കൊമേഴ്സ്യൽ കോടതിയിലെ ജഡ്ജിമാരാണ്.
ജൂലായ് പത്തിന് ചേർന്ന ഹൈക്കോടതിയുടെ ഫുൾകോർട്ട് യോഗത്തിലാണ് രണ്ട് ജഡ്ജിമാർക്കെതിരേയും നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. തുടർന്നാണ് ആദ്യം വിനയ് സിംഗാളിനെയും പിന്നീട് വീണാ റാണിയെയും സസ്പെൻഡ് ചെയ്ത് ഉത്തരവിട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam