ബിജെപിയിലല്ല, മധ്യപ്രദേശ് പിസിസി അധ്യക്ഷൻ വിളിച്ച യോഗത്തില്‍ പങ്കെടുത്ത് കമല്‍നാഥ്,അഭ്യൂഹം ബാക്കി

Published : Feb 20, 2024, 03:28 PM ISTUpdated : Feb 20, 2024, 05:41 PM IST
ബിജെപിയിലല്ല, മധ്യപ്രദേശ് പിസിസി അധ്യക്ഷൻ വിളിച്ച  യോഗത്തില്‍ പങ്കെടുത്ത് കമല്‍നാഥ്,അഭ്യൂഹം ബാക്കി

Synopsis

ഭാരത് ജോഡോ ന്യായ് യാത്ര മധ്യപ്രദേശിലേക്ക് എത്തുന്നത് സംബന്ധിച്ച കൂടിയാലോചന യോഗത്തിലാണ് കമല്‍നാഥ് പങ്കെടുത്തത്

ദില്ലി: കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്ത് കമല്‍നാഥ്.ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹത്തിനിടെയാണ് കമല്‍നാഥ്  ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തത്.ഭാരത് ജോഡോ ന്യായ് യാത്ര മധ്യപ്രദേശിലേക്ക് എത്തുന്നത് സംബന്ധിച്ച കൂടിയാലോചന യോഗമായിരുന്നു .മധ്യപ്രദേശ്  പിസിസി അധ്യക്ഷൻ ജിത്തു  പട്‍വാരി അധ്യക്ഷത വഹിച്ച യോഗത്തിലാണ് കമല്‍നാഥ് പങ്കെടുത്തത്.

 

പാര്‍ട്ടി വിടുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെ രാഹുല്‍ഗാന്ധി കമല്‍നാഥുമായി സംസാരിച്ചതായാണ് പുറത്ത് വരുന്ന വിവരം. മകനും ചിന്ദ്വാര എംപിയുമായ നകുല്‍നാഥ് കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹം ശക്തമായി തുടരുകയാണ്. നിലവില്‍ രണ്ട് പേരും മധ്യപ്രദേശില്‍ നിന്ന് ദില്ലിയില്‍ എത്തിയിട്ടുണ്ട്. കമല്‍നാഥും നകുല്‍നാഥുമായി അടുപ്പം പുലർത്തുന്ന മൂന്ന് എംഎല്‍എമാരും  ദില്ലിയില്‍ തുടരുന്നുണ്ട്. മധ്യപ്രദേശ് നിയമസഭ തെര‍ഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയോടെ കമല്‍നാഥിനെ മാറ്റി പിസിസി അധ്യക്ഷ സ്ഥാനം  ജിത്തു പട്‍വാരിക്ക് നല്‍കാൻ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചിരുന്നു. രാജ്യസഭ സീറ്റും കമല്‍നാഥിൻറെ താല്‍പ്പര്യത്തിന് നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് ബിജെപിയിലേക്ക് പോകാൻ കമല്‍നാഥ് താല്‍പ്പര്യപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.എന്നാല്‍ ഇതുവരെ ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ കമല്‍നാഥ് തള്ളിയിട്ടില്ലെന്നതാണ് വസ്തുത.    

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഒരൊറ്റ അഭ്യർത്ഥനയേ ഉള്ളൂ അതിര്‍ത്തിയിലെ ബിഎസ്എഫ് പോസ്റ്റുകളിലേക്ക് ആരും പോകരുത്', എസ്ഐആറിനെതിരെ രൂക്ഷ പ്രതികരണവുമായി മമത
6 സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി; കേരളത്തിൽ കരട് പട്ടിക 23 ന് തന്നെ പ്രസിദ്ധീകരിക്കും