
ബംഗ്ലൂരു: കർണാടകയിൽ അനുനയനീക്കവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇടഞ്ഞ് നിൽക്കുന്ന നേതാക്കളെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി സംസാരിച്ചു. സീറ്റ് നിഷേധിച്ച മുന്‍ ഉപ മുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയെ മോദി നേരിട്ട് ഫോണിൽ വിളിച്ചു. പ്രമുഖ ലിംഗായത്ത് നേതാക്കളുമായി കർണാടകയിലുള്ള അമിത് ഷായും നദ്ദയും സംസാരിക്കും.
ശിവമൊഗ്ഗ മണ്ഡലത്തിൽ സീറ്റ് നൽകില്ലെന്ന് വ്യക്തമാക്കിയതോടെ ഈശ്വരപ്പ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചിരുന്നു. മകൻ കെ ഇ കാന്തേഷിനും സീറ്റ് നൽകാതായതോടെ ഈശ്വരപ്പ രോഷത്തിലായിരുന്നു. ഇതോടെയാണ് പ്രധാനമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് അനുനയ നീക്കത്തിലേക്ക് നീങ്ങുന്നത്. അതേസമയം, ഇന്ന് അമിത് ഷായും ജെ പി നദ്ദയും പ്രമുഖ ലിംഗായത്ത് നേതാക്കളോട് സംസാരിക്കും. അമിത് ഷായും നദ്ദയും ഇന്ന് കർണാടകത്തിൽ എത്തുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam