സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര നടുവൊടിക്കുന്നു; 'ശക്തി' പദ്ധതിയിൽ അഴിച്ച് പണിക്ക് കർണാടക സർക്കാർ, ഇതര സംസ്ഥാനക്കാരെ ഒഴിവാക്കും

Published : Jun 21, 2026, 08:43 AM IST
Shakti

Synopsis

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുന്ന കർണാടകയിലെ ശക്തി പദ്ധതി കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി. ഇതിനെ തുടർന്ന്, പദ്ധതി കന്നടക്കാർക്ക് മാത്രമായി പരിമിതപ്പെടുത്താനും ശക്തി സ്മാർട്ട് കാർഡുകൾ ഏർപ്പെടുത്താനും സർക്കാർ ഒരുങ്ങുന്നു. 

ബെം​ഗളൂരു: കേരളം മാതൃകയാക്കിയ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ശക്തി പദ്ധതിയിൽ അഴിച്ച് പണിക്ക് കർണാടക സർക്കാർ. കന്നടക്കാരല്ലാത്ത ഇതര സംസ്ഥാനക്കാരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കും. ആധാർ കാർഡുള്ള എല്ലാവർക്കും സൗജന്യ യാത്ര അനുവദിക്കുന്നതിന് പകരം ശക്തി സ്മാർട്ട് കാ‍ർഡുള്ളവർക്ക് മാത്രമായി യാത്ര പരിമിതപ്പെടുത്താനാണ് നീക്കം. ഇതിനിടെ സൗജന്യത്തിൽ നടുവൊടിഞ്ഞ ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി സർക്കാരിനെ സമീപിച്ചു.

48ൽ നിന്ന് 36 ശതമാനമായാണ് പുരുഷ യാത്രക്കാരുടെ എണ്ണം ശക്തി പദ്ധതി നടപ്പാക്കിയ ശേഷം കുറഞ്ഞിരിക്കുന്നത്. സർക്കാർ ബസുകളിൽ ആൺകുട്ടികൾക്കും ഇപ്പോൾ യാത്ര സൗജന്യമാണ്. 10 ലക്ഷം വിദ്യാർത്ഥികൾക്ക് ഒരു വർഷം സൗജന്യം നൽകാൻ 1700 കോടി രൂപ വേണം. നേരത്തെയുള്ള കടബാധ്യതയ്‍ക്കൊപ്പം ഈ ബാധ്യത കൂടിയായതോടെ നടുവൊടിഞ്ഞ അവസ്ഥയിലാണ് കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ. പിടിച്ചു നിൽക്കണമെങ്കിൽ അടിയന്തരമായി 5173 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് ഈ സാഹചര്യത്തിലാണ്.

ജീവനക്കാരുടെ വേതനം കൂട്ടിയ വകയിൽ 873 കോടി രൂപയും ഡീസൽ ചാർജ് വർധന ഇനത്തിൽ 395 കോടിയും അധിക ബാധ്യത വരുന്നതായി കോർപ്പറേഷൻ കണക്കുകൾ സമർപ്പിച്ചിട്ടുണ്ട്. ജീവനക്കാർക്ക് കുടിശ്ശിക ഇനത്തിൽ നൽകാൻ 821 കോടി രൂപ വേറെയും വേണം. ഇതിനൊപ്പം ബസ് ചാർജ് വർധിപ്പിക്കുക കൂടി ചെയ്താലേ ഇനി മുന്നോട്ട് പോകാനാകൂ എന്ന് മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുകയാണ് കോർപ്പറേഷനുകൾ. ഈ ആവശ്യം പരിഗണിക്കുമ്പോൾ തന്നെയാണ് ശക്തി പദ്ധതിയിലും സർക്കാർ അഴിച്ചുപണിക്ക് തയ്യാറെടുക്കുന്നത്. ആധാർ കാർ‍ഡുള്ളവർക്ക് സൗജന്യ യാത്ര അനുവദിക്കുമ്പോൾ കർണാടകത്തിന് പുറത്ത് നിന്നുള്ളവരും അത് ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് സർക്കാർ കണ്ടെത്തൽ. 

ഈ സാഹചര്യത്തിൽ സൗജന്യ യാത്ര കന്നഡക്കാർക്ക് മാത്രമായി പരിമിതപ്പെടുത്താനും ഇതിനായി ശക്തി സ്മാർട്ട് കാർഡുകൾ തയ്യാറാക്കാനുമാണ് നീക്കം. ഈ തുക കിട്ടിയാലും പിടിച്ചു നിൽക്കാനാകില്ല കോർപ്പറേഷനുകൾക്ക്. നാല് കോർപ്പറേഷനുകളുടെയും നിലവിലെ നഷ്ടം ആറായിരം കോടി രൂപയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ ഇന്ന്; പരീക്ഷ എഴുതുന്നത് 23 ലക്ഷത്തോളം വിദ്യാർത്ഥികൾ, 5440 പരീക്ഷാ കേന്ദ്രങ്ങൾ
നീറ്റിൽ ആൾമാറാട്ടം തടയാൻ വിചിത്ര ഉത്തരവ്; എല്ലാ മെഡിക്കൽ കോളജുകളിലെയും വിദ്യാർത്ഥികൾ ഇന്ന് ക്യാമ്പസിൽ എത്തണം, പ്രതിഷേധം