കർണാടകയിലെ കോൺഗ്രസ് ഒരു വർഷത്തിനുള്ളിൽ ചീട്ടുകൊട്ടാരം പോലെ തകരും; കെ അണ്ണാമലൈ

Published : May 21, 2023, 09:07 AM ISTUpdated : May 21, 2023, 09:09 AM IST
കർണാടകയിലെ കോൺഗ്രസ് ഒരു വർഷത്തിനുള്ളിൽ ചീട്ടുകൊട്ടാരം പോലെ തകരും; കെ അണ്ണാമലൈ

Synopsis

2024നുള്ളിൽ സിദ്ധരാമയ്യയും ശിവകുമാറും തമ്മിലടിച്ചില്ലെങ്കിൽ ഇരുവർക്കും നോബേൽ സമ്മാനം നൽകണമെന്നും അണ്ണാമലൈ

ബെംഗളുരു: കർണാടകയിലെ കോൺഗ്രസ് സർക്കാർ ഒരു കൊല്ലത്തിനുള്ളിൽ ചീട്ടുകൊട്ടാരം പോലെ തകരുമെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ. 2024നുള്ളിൽ സിദ്ധരാമയ്യയും ശിവകുമാറും തമ്മിലടിച്ചില്ലെങ്കിൽ ഇരുവർക്കും നോബേൽ സമ്മാനം നൽകണമെന്നും അണ്ണാമലൈ പറഞ്ഞു. മന്ത്രി സഭയുടെ രൂപീകരണം തന്നെ തെറ്റായ രീതിയിലാണ്. മന്ത്രിമാര്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രി ഗവര്‍ണറിനും മറപടി പറയേണ്ടി വരുന്ന രീതിയിലാണ് രാജ്യത്തെ സംസ്ഥാനങ്ങളിലെ ഭരണം നടക്കുന്നത്. എന്നാല്‍ കര്‍ണാടകയില് ഇത്തരമൊരു സാഹചര്യമില്ല.

ഒരു മുഖ്യമന്ത്രിയിലേക്ക് അധികാരം കേന്ദ്രീകൃതമാകുന്ന രീതി കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനില്ല. പത്ത് മന്ത്രിമാര്‍ വ്യത്യസ്ത ആളുകള്‍ക്കാണ് മറുപടി പറയേണ്ടി വരുന്ന സാഹചര്യമാണ് കര്‍ണാടകയിലെ മന്ത്രിസഭാ രൂപീകരണത്തില്‍ കാണാന്‍ സാധിക്കുന്നത്. ഇത് എങ്ങനെയാണ് ശക്തമായ ഒരു മികച്ച ഭരണത്തിന് സഹായിക്കുക. ഒരാള്‍പകുതി സമയം മുഖ്യമന്ത്രി ആ സമയത്ത് മറ്റൊരാള്‍ ഉപമുഖ്യമന്ത്രി. പത്ത് പേര്‍ മുഖ്യമന്ത്രിക്കും പത്ത് പേര്‍ ഉപ മുഖ്യമന്ത്രിക്കും മറ്റൊരു പത്ത് പേര്‍ എഐസിസിക്കും മറുപടി പറയേണ്ടി വരുന്ന സാഹചര്യമാണ് കര്‍ണാടക കാണാന്‍ പോവുന്നത്.

ഇത്തരമൊരു സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ദിവസം അവര്‍ ഒരുമിച്ച് എത്തിയാലും അടുത്ത ദിവസം മുതല്‍ തന്നെ രാഷ്ട്രീയ പോരിലേക്ക് കടക്കുമെന്ന് ഉറപ്പാണെന്നും അണ്ണാമലൈ പറയുന്നു. സത്യ പ്രതിജ്ഞാ വേദിയില്‍ പ്രതിപക്ഷ ഐക്യമുണ്ടായെന്നാണ് കോണ്ഗ്രസ് അവകാശപ്പെടുന്നത്. എന്നാല്‍ മമതാ ബാനര്‍ജിയ, അരവിന്ദ് കേജ്രിവാളോ ചടങ്ങില്‍ പങ്കെടുത്തില്ല. സമാനമായ പ്രതിപക്ഷ ഐക്യം പഞ്ചാബിലും ഹിമാചിലിലും ഒക്കെ കണ്ടിട്ടുണ്ട്. ഇത് അവസരമോഹികളായ കുറച്ച് നേതാക്കന്മാര്‍ ഒത്ത് കൂടിയ കാഴ്ചയെന്നാണ് തനിക്ക് തോന്നുന്നതെന്നും കെ അണ്ണാമലൈ പറയുന്നു. കര്‍ണാടകാ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനേക്കുറിച്ച് സംസാരിക്കുകയായിരുന്നു അണ്ണാമലൈ.

'മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നു'; ബിജെപി അധ്യക്ഷനെതിരെ മാനനഷ്ടക്കേസുമായി തമിഴ്നാട് സർക്കാർ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ
ആദ്യം ചാറ്റിംഗ്, പിന്നീട് വീട്ടിലേക്ക് ക്ഷണിക്കും; രഹസ്യമായി വീഡിയോ പകർത്തി ഭീഷണി, തെലങ്കാനയിൽ ഹണിട്രാപ്പ്, ദമ്പതികൾ പിടിയിൽ