ഫാര്‍മസിസ്റ്റ് കൊവിഡ് ബാധിച്ച് മരിച്ചു; കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം കൈമാറി കെജ്രിവാൾ

Published : Sep 02, 2020, 10:51 PM ISTUpdated : Sep 02, 2020, 11:21 PM IST
ഫാര്‍മസിസ്റ്റ് കൊവിഡ് ബാധിച്ച് മരിച്ചു; കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം കൈമാറി കെജ്രിവാൾ

Synopsis

സിഡിഎംഒ ഓഫീസിൽ ജോലി ചെയ്തിരുന്ന ഭരദ്വാജിന് ജൂണ്‍ 29 നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദില്ലിയിലെ ബി.എല്‍ കപൂര്‍ ഹോസ്പിറ്റലില്‍ ചികിത്സയിൽ കഴിഞ്ഞ അദ്ദേഹം ജൂലായ് 20ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. 

ദില്ലി: കൊവിഡ് ബാധിച്ച് മരിച്ച ഫാര്‍മസിസ്റ്റിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം കൈമാറി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സര്‍ക്കാര്‍ ഫാര്‍മസിസ്റ്റായിരുന്ന രാജേഷ് കുമാര്‍ ഭരദ്വാജിന്റെ കുടുംബത്തിനാണ് കെജ്രിവാൾ നേരിട്ടെത്തി ചെക്ക് കൈമാറിയത്. ജൂലായ് 20 നായിരുന്നു ഭരദ്വാജ് കൊവിഡ് ബാധിച്ച് മരിച്ചത്.

ദില്ലിയിലെ ജനങ്ങൾക്ക് വേണ്ടി സേവനം ചെയ്യുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട ഭരദ്വാജിനെ പോലെയുള്ള പോരാളികളെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു. ഭാവിയില്‍ എന്ത് സഹായവും കുടുംബത്തിന് നല്‍കാന്‍ തയ്യാറാണെന്നും ഈ തുക ആശ്വാസം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെജ്രിവാൾ കുറിക്കുന്നു. 

സിഡിഎംഒ ഓഫീസിൽ ജോലി ചെയ്തിരുന്ന ഭരദ്വാജിന് ജൂണ്‍ 29 നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദില്ലിയിലെ ബി.എല്‍ കപൂര്‍ ഹോസ്പിറ്റലില്‍ ചികിത്സയിൽ കഴിഞ്ഞ അദ്ദേഹം ജൂലായ് 20ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഫരീദാബാദിലാണ് അദ്ദേഹത്തിന്റെ കുടുംബം താമസിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജന്തർ മന്തറിലെ പ്രതിഷേധം: ജൂലൈ 29 വരെ പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്തത് 13 കേസുകൾ; നടപടി വിലക്കി ഉത്തരവിട്ട് ദില്ലി സർക്കാർ
ഭോജ്ശാല സമുച്ചയത്തിന് സമീപത്തെ ദർ​ഗയിൽ മുസ്ലീങ്ങൾക്ക് വെള്ളിയാഴ്ച പ്രാർഥന നടത്താൻ സുപ്രീംകോടതിയുടെ അനുമതി