
ലഖ്‌നൗ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ടതിൽ ദുഃഖാചരണം പ്രഖ്യാപിച്ച് ഇന്ത്യയിലെ ഷിയാ വിഭാഗം നേതാക്കൾ. മൂന്ന് ദിവസത്തെ ദുഃഖാചരണമാണ് ലഖ്നൌവിലെ ഷിയാ നേതാവ് മൗലാനാ സയ്ദ് കൽബേ ജവാദ് പ്രഖ്യാപിച്ചത്. കടകമ്പോളങ്ങൾ അടച്ചിടണമെന്നും എന്നാൽ മറ്റാരെയും ഇതിനായി നിർബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാത്രി 8 മണിക്ക് മെഴുകുതിരിയേന്തി മാർച്ച് നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തു. മനുഷ്യവംശത്തിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും ട്രംപും നെതന്യാഹുവും അവരുടെ ചരമക്കുറിപ്പെഴുതി കഴിഞ്ഞെന്നും ദൈവം അവരെ ശിക്ഷിക്കുമെന്നും മൗലാനാ സയ്ദ് കൽബേ ജവാദ് പ്രതികരിച്ചു. ഖമനെയി കൊല്ലപ്പെട്ടതിൽ ജമ്മു കാശ്മീരിലും പ്രതിഷേധം. ലാൽ ചൗക്കിൽ ഖമനെയിയുടെ ചിത്രവുമേന്തിയാണ് പ്രതിഷേധം.
"അടിച്ചമർത്തപ്പെട്ടവർക്ക് ഒപ്പം നിന്ന നേതാവിനെ രക്തസാക്ഷിയാക്കിയ ഭീരുക്കളാണ്. ട്രംപും നെതന്യാഹുവും സ്വന്തം മരണ വാറണ്ടിൽ ഒപ്പുവച്ചു കഴിഞ്ഞു. അല്ലാഹു അവരെ ശിക്ഷിക്കും. ഞങ്ങൾ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കടകൾ അടച്ചിടണം, പക്ഷേ നമ്മൾ ആരെയും നിർബന്ധിക്കരുത്. ഇത് മനുഷ്യരാശിക്ക് വലിയ നഷ്ടമാണ്. ഇന്ന് രാത്രി 8 മണിക്ക് നമ്മൾ മെഴുകുതിരി കത്തിച്ച് മാർച്ച് നടത്തും"- എന്നാണ് മൗലാനാ സയ്ദ് കൽബേ ജവാദിന്‍റെ പ്രതികരണം.
ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ മരണം ഇറാൻ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചതിന് മിനിറ്റുകൾക്ക് ശേഷം, ജമ്മു കശ്മീരിലെ ഷിയ അസോസിയേഷൻ ദുഃഖം രേഖപ്പെടുത്തി പ്രസ്താവന പുറത്തിറക്കി- "ഇമാം ഖമനെയിയുടെ രക്തസാക്ഷിത്വത്തിൽ ഞങ്ങളുടെ പ്രാർത്ഥനകൾ നേതാവിനും ഇറാനിലെ ജനങ്ങൾക്കുമൊപ്പമുണ്ട്" എന്ന് ജെ & കെ ഷിയ അസോസിയേഷൻ പ്രസ്താവനയിൽ പറയുന്നു. ഖമനെയിയുടെയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതിൽ ഇന്ത്യയിലെ മതവിഭാഗങ്ങളിൽ നിന്നുള്ള ആദ്യ പ്രതികരണമാണിത്. ഖമനെയിയെ വധിച്ചതിൽ പ്രതിഷേധിച്ച് കശ്മീരി ഷിയ മുസ്ലീങ്ങൾ പ്രകടനം നടത്തുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam