പഹൽഗാമിലെ ഏറ്റവും പുതിയ ചിത്രങ്ങൾ; ഭൂമിയിലെ പറുദീസയിലേക്ക് ഒഴുകിയെത്തി സഞ്ചാരികൾ, സന്തോഷം പങ്കുവെച്ച് ഒമർ അബ്‍ദുള്ള

Published : Jun 23, 2025, 11:22 AM IST
PAHALGAM

Synopsis

ഭീകരാക്രമണത്തിന് ശേഷം നിശബ്ദമായിരുന്ന പഹൽഗാമിലേക്ക് വീണ്ടും സഞ്ചാരികൾ ഒഴുകിയെത്തുന്നു. പ്രദേശം സജീവമായതിൽ മുഖ്യമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. കശ്മീരിലെ ടൂറിസം മേഖലയുടെ തിരിച്ചുവരവിന്റെ ആദ്യ സൂചനകളാണിത്.

കാശ്മീർ: ഭീകരാക്രമണത്തിന് ശേഷം നിശബ്‍ദമായിരുന്ന പഹൽഗാമിലേക്ക് വീണ്ടും സഞ്ചാരികൾ ഒഴുകിയെത്തുന്നു. പ്രദേശം വിനോദസഞ്ചാരികളെക്കൊണ്ട് സജീവമായതിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‍ദുള്ള സന്തോഷം പ്രകടിപ്പിച്ചു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഒമർ അബ്‍ദുള്ള പഹൽഗാം സന്ദർശിക്കുന്നത്. തിരക്കേറിയ തെരുവുകളുടെയും ട്രാഫിക് ബ്ലോക്കുകളുടെയും ചിത്രങ്ങൾ അദ്ദേഹം പങ്കുവെച്ചു.

കശ്മീരിലെ ടൂറിസം മേഖലയുടെ തിരിച്ചുവരവിന്‍റെ ആദ്യ സൂചനകളാണ് ഇവിടെ കാണാൻ കഴിയുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും പഹൽഗാമിലേക്ക് എത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ പഹൽഗാമിൽ പോയപ്പോൾ, ആളനക്കമില്ലാത്ത ഒരു മാർക്കറ്റിലൂടെ സൈക്കിൾ ഓടിക്കുകയായിരുന്നു. ഇന്ന് വീണ്ടും എത്തിയപ്പോൾ പഹൽഗാം പ്രവർത്തനങ്ങൾ കൊണ്ട് സജീവമാണെന്ന് ഒമർ അബ്‍ദുള്ള എക്സിൽ കുറിച്ചു.

മെയ് അവസാന വാരം, ബൈസാരൻ താഴ്‌വരയിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം വിശ്വാസം വളർത്തുന്നതിനായി ഒമർ അബ്‍ദുള്ളയും മന്ത്രിമാരും തലസ്ഥാനമായ ശ്രീനഗറിൽ നിന്ന് പഹൽഗാമിലേക്ക് മാറി മന്ത്രിസഭാ യോഗം നടത്തിയിരുന്നു. ആ ആക്രമണത്തിൽ 25 വിനോദസഞ്ചാരികളും ഒരു നാട്ടുകാരനും മരിച്ചത്. ലഷ്‌കർ ഭീകരർ നടത്തിയ ആക്രമണത്തെ തുടർന്ന് സർക്കാർ കശ്മീരിലെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടിയിരുന്നു.

എന്നാൽ, അടച്ചിട്ടിരുന്ന 48 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ 16 എണ്ണം വീണ്ടും തുറന്നതോടെ ഭൂമിയിലെ പറുദീസ (കശ്മീർ അറിയപ്പെടുന്ന പേര്) എന്നറിയപ്പെടുന്ന സ്ഥലത്ത് ടൂറിസം വീണ്ടും ഉണർന്നിരിക്കുകയാണ്. ടൂറിസം വ്യവസായം കശ്മീരിന്‍റെ ജീവരേഖയാണ്. ജമ്മു കശ്മീരിന്റെ ജിഡിപിയുടെ ഏകദേശം 7-8 ശതമാനം സംഭാവന ചെയ്യുന്നു. താഴ്‌വരയെ സംബന്ധിച്ചിടത്തോളം ഇത് ഇതിലും കൂടുതലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിജയ്‍യുടെ തഞ്ചാവൂർ റാലിക്കിടെ പരിക്കേറ്റ കോളേജ് വിദ്യാർത്ഥി മരിച്ചു; അപകടം വിജയ്‍യുടെ വാഹനത്തെ പിന്തുടരുന്നതിനിടെ
വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ ഫോർമുലയുമായി കേന്ദ്രം; അംഗബലം 50% വർധിപ്പിക്കാം, വനിതകൾക്ക് മൂന്നിലൊന്ന് സീറ്റ് ഉറപ്പാക്കും